വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, April 8, 2014

വൈദ്യുതിമേഖല സംരക്ഷിക്കാന്‍ ഇടതുപക്ഷബദലിന് ശക്തിപകരുക

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ വ്യാഴാഴ്ച നടക്കും. വൈദ്യുതിമേഖലയെയും ജീവനക്കാരെയും ഉപയോക്താക്കളെയും സംബന്ധിച്ച് അതീവഗൗരവമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. വൈദ്യുതിമേഖലയുടെ വികസനത്തിന് സ്വകാര്യവല്‍ക്കരണമല്ലാതെ വഴിയില്ലെന്ന നിലപാട് സ്വീകരിച്ചവരാണ് എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍. രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ പിരിച്ചുവിട്ട് സ്വകാര്യവല്‍ക്കരിച്ചത്. ഇതിലൂടെ 18 ലക്ഷം കോടി രൂപയുടെ പൊതുമേഖല ആസ്തി സ്വകാര്യവ്യക്തികള്‍ ചുളുവിലയ്ക്ക് കൈക്കലാക്കി. സ്വകാര്യവല്‍ക്കരണത്തിനുശേഷം ഊര്‍ജപ്രതിസന്ധി മൂര്‍ച്ഛിക്കുകയും സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമാകുകയും ചെയ്തു. കാര്‍ഷിക- വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ വൈദ്യുതി ഇല്ലാത്തത് വികസനം മുരടിപ്പിച്ചു.

1948 മുതല്‍ "98 വരെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടും സംസ്ഥാന വൈദ്യുതിബോര്‍ഡുകളുടെ ആകെ ബാധ്യത 40,000 കോടി രൂപയായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനുശേഷം 2013ല്‍ ബാധ്യത രണ്ടരലക്ഷം കോടി രൂപയെന്നാണ് കമ്പനി അവകാശവാദം. പത്തുവര്‍ഷത്തിനകമുണ്ടായ, ഓഡിറ്റിങ്ങിന് വിധേയമാക്കാത്ത ഈ കടബാധ്യത ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് പണം നല്‍കാനാണ് സര്‍ക്കാര്‍തീരുമാനം. കേരളത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുമേഖലയില്‍ സംരക്ഷിക്കപ്പെട്ട ബോര്‍ഡിന് സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രഭസര്‍ക്കാര്‍ തയ്യാറായില്ല. വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണനടപടികള്‍ ഉദ്ദേശിച്ച ഫലംകണ്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സമ്മതിക്കേണ്ടി വന്നു.

ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഊര്‍ജമേഖല അടിയറവച്ചപ്പോള്‍ രാജ്യം കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങി. കേന്ദ്രനയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വൈദ്യുതിചാര്‍ജ് ക്രമാതീതമായി കൂട്ടി കേരളത്തില്‍ ഉപയോക്താക്കളെ പിഴിയുകയാണ്. വൈദ്യുതിനിയമം 2003ന്റെ പ്രത്യാഘാതങ്ങളും ദുരിതങ്ങളും അനുഭവിക്കുകയാണ് വൈദ്യുതി ഉപയോക്താക്കള്‍. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ നിയമത്തിലെ ഭേദഗതികള്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. വിനാശകരമായ സാമ്പത്തികനയങ്ങളുടെ കെടുതികള്‍ ഏറ്റുവാങ്ങുന്ന തന്ത്രപ്രധാന മേഖലയാണ് വൈദ്യുതിമേഖലയും സംസ്ഥാന വൈദ്യുതിബോര്‍ഡുകളും. വ്യവസായവികസനത്തിന്റെ അടിക്കല്ലായ ഊര്‍ജമേഖല പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ പ്രാപ്തിയും ആര്‍ജവവുമുള്ള ഭരണാധികാരികളാണ് വരേണ്ടത്.

ഊര്‍ജമേഖലയുടെ പൊതുമേഖലാവല്‍ക്കരണമാണ് രാജ്യസ്നേഹികള്‍ ആഗ്രഹിക്കുന്നത്. അധികാരം മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ലെന്നും, അധികാരകേന്ദ്രങ്ങളെ തീരുമാനിക്കേണ്ടത് ജനപക്ഷമാണെന്നുമുള്ള രാഷ്ട്രീയസന്ദേശമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുക എന്നതാണ് ജനപക്ഷബദല്‍. നവലിബറല്‍ നയങ്ങളും അതുണ്ടാക്കിയ വളര്‍ച്ചയും ഇന്ത്യാരാജ്യത്തെ വാനോളം വലുതാക്കിയെന്ന് വീമ്പിളക്കുന്ന സാമ്രാജ്യത്വ മൂലധന കോര്‍പറേറ്റ് ശക്തികളുടെ ദല്ലാളന്മാരായ ഭരണാധികാരികള്‍ക്ക് ശക്തമായ താക്കീതായി ഈ ദേശീയ തെരഞ്ഞെടുപ്പുഫലം മാറ്റണം.

വി ലക്ഷ്മണന്‍ ജനറല്‍ സെക്രട്ടറി, കെഎസ്ഇബി വര്‍ക്കേഴ്സ് അസോ. (സിഐടിയു)

മറക്കരുത് ജനപക്ഷം



Wednesday, April 2, 2014

ജീവനക്കാരുടെ കുടുംബസംഗമം

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2014 ഏപ്രിൽ 29 ന്  വൈദ്യുതി ബോർഡ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കൂട്ടയ്മ സംഘടിപ്പിച്ചു. ഐ.എം.എ ഹാളിൽ വച്ച് നടന്ന പരിപാടി മുൻ എം.പി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ കലാപരിപാടികൾ രസകരമായ അനുഭവമായി

Tuesday, March 4, 2014

വർക്കേഴ്സ് അസോസിയേഷൻ ജനറൽബോഡി യോഗം നടത്തി

                വൈദ്യുതിബോർഡിലെ നിലവിലെ സാഹചര്യങ്ങളും   പതിനാറാം ലോൿസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ ബോഡി യോഗം ചേർന്നു. ഇ.ഇ.എഫ്.ഐ ദേശീയ പ്രസിഡന്റ് കെ.ഒ.ഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി.ഡബ്ള്യു.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ, ജോയിന്റ് സെക്രട്ടറി ബി.ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സാബു, കെ.ശശി, അൻസർബാബു, എസ്.രാജീവൻ, വി.അനിൽകുമാർ, ജേക്കബ്ജോൺ, സിന്ധുരാജ്, രാജശേഖരൻ, എക്സ്.ജോൺസൺ, അനിൽകുമാർ, നൂറുദ്ദീൻ, ചന്ദ്രലാൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേഷൻ കൺ‌വീനർ എൻ.ആർ.അനി അധ്യക്ഷനായി.

വൈദ്യുതി കരാര്‍ത്തൊഴിലാളിയുടെ അപകടമരണം; അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി

എഴുകോണ്‍: ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് കരാര്‍ത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി. എഴുകോണ്‍ വൈദ്യുതിസെക്ഷന്‍ ഓഫീസിലെ കരാര്‍ത്തൊഴിലാളി വിനുമോന്‍ മരിച്ച സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവിനെ പിറവന്തൂരിലേക്ക് സ്ഥലംമാറ്റിയത്. ഒക്ടോബര്‍ എട്ടിന് ചീരങ്കാവ് കോഴിക്കോടന്‍ മുക്കിലാണ് അപകടം നടന്നത്. ലോ ടെന്‍ഷന്‍ ലൈനിലെ ഫ്യൂസ് ഊരാതെ തൊട്ടുമുകളിലൂടെ കടന്നുപോകുന്ന 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടത്തിയതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം. കെ എസ് ദേവായിരുന്നു ജോലിക്കു നേതൃത്വം നല്‍കിയത്. സംഭവത്തിന് ഉത്തരവാദിയായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനം സമരം തുടങ്ങിയപ്പോള്‍ സംഭവത്തില്‍ പങ്കില്ലാത്ത കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) അംഗമായ സബ് എന്‍ജിനിയര്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്തു. കുണ്ടറ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് രാഷ്ട്രീയവിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഡ്ചെയ്തത്. കെഎസ്ഇബി സേഫ്റ്റി കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവാണ് കുറ്റക്കാരനെന്നും ജോണ്‍സണ്‍ നിരപരാധിയാണെന്നും തെളിഞ്ഞു. പിന്നീട് ജോണ്‍സണെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുഡിഎഫ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ കെ എസ് ദേവിനെ സസ്പെന്‍ഡ് ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവിനെ സ്ഥലംമാറ്റാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തയ്യാറായത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ദ്രോഹനടപടി സ്വീകരിക്കുകയും അര്‍ഹമായ അവകാശം നിഷേധിക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. - 
deshabhimani

Monday, February 3, 2014

വോളീബോള്‍ - ഇരട്ടവിജയത്തോടെ കെ.എസ്.ഇ.ബി. ദേശീയ ലീഗില്‍

2014 ജനുവരി 12 മുതല്‍ 19 വരെ നീലേശ്വരത്തു നടന്ന 19 – mമത്സംസ്ഥാന ഇന്റര്‍ ക്ലബ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കെ.എസ്..ബിപുരുഷവനിതാ വോളീബോള്‍ ടീമുകള്‍ ജേതാക്കളായിഈ വിജയത്തോടെ ഈ വര്‍ഷത്തെ ദേശീയ ലീഗ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ഇരു ടീമുകളും കരസ്ഥമാക്കിപുരുഷ വിഭാഗം ഫൈനലില്‍ ഇന്‍ഡ്യന്‍ നേവിയെ 25-19, 25-22, 25-23 എന്ന ക്രമത്തില്‍ പരാജയപ്പെടുത്തിയ കെ.എസ്..ബിടീം 15വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്വനിതാ വിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ കെ.എസ്..ബി.ടീം 25-22, 25-19, 22-25, 25-20 എന്ന ക്രമത്തില്‍ കേരള പോലീസിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
alt














 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. എം. ശിവശങ്കര്‍ ഐ.എ.എസ്., ഡയറക്ടര്‍ (ട്രാന്‍സ്മിഷന്‍ & സിസ്റ്റം ഓപ്പറേഷന്‍സ്) ശ്രീ.കെ.വിക്രമന്‍ നായര്‍, ഡയറക്ടര്‍ (ജനറേഷന്‍ സിവില്‍) ശ്രീമതി അന്നമ്മ ജോണ്‍, ഡയറക്ടര്‍ അഡ്വ.ബി. ബാബുപ്രസാദ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (കമേഴ്സ്യല്‍) & സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ബി. നീന


Volley Ball Womens Team





























Thursday, January 30, 2014

വൈദ്യുതി നിയമഭേദഗതിക്കെതിരെ ഫെബ്രു. 13ന് ദേശീയപ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഫെബ്രുവരി 13ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) ദേശീയ വര്‍ക്കിങ് കമ്മിറ്റി തിരുമാനിച്ചു. ഊര്‍ജം മാനവാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രക്ഷോഭം. വൈദ്യുതി മേഖലയിലെ മറ്റു ഫെഡറേഷനുകളെയും കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം മേഖലകളിലെ തൊഴിലാളിസംഘടനകളെയും പ്രക്ഷോഭത്തില്‍ അണിനിരത്തും. ഇതിന്റെ ഭാഗമായി നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി 30ന് ഡല്‍ഹിയില്‍ യോഗം ചേരും. പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയില്‍ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഊര്‍ജ സെമിനാറുകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ല- പ്രാദേശികതലത്തിലും പ്രചാരണം സംഘടിപ്പിക്കും.

ഊര്‍ജ സ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണവും ഊര്‍ജ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കുന്നതും സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് കമ്മിറ്റി വിലയിരുത്തി. വൈദ്യുതിമേഖലയില്‍ സ്വകാര്യമൂലധനശക്തികള്‍ക്ക് പിടിമുറുക്കാന്‍ കൂടുതല്‍ അവസരം നല്‍കുന്ന നിലയില്‍ വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് വൈദ്യുതിമേഖലയുടെ തകര്‍ച്ചയിലേക്കാണ് വഴിവയ്ക്കുക. വൈദ്യുതി ഉപയോക്താക്കള്‍ക്ക് വില്‍ക്കുകയും വൈദ്യുതിചാര്‍ജ് ഈടാക്കുന്നതും പുതുതായി രൂപംകൊള്ളുന്ന സപ്ലൈ ലൈസന്‍സിയുടെ ചുമതലയായിരിക്കുമെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു. ക്രോസ് സബ്സിഡി കുറച്ചുകൊണ്ടുവരുക, വര്‍ഷാവര്‍ഷം നിര്‍ബന്ധമായും വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടിയ കേന്ദ്ര താരീഫ് നയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. സംസ്ഥാനങ്ങള്‍ക്ക് നയപരമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം കുറയ്ക്കാനും സംസ്ഥാനതല റഗുലേറ്ററികമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പരിമിതപ്പെടുത്താനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു. കരാര്‍വല്‍ക്കരണം വൈദ്യുതി മേഖലയിലും വ്യാപകമാക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭം നടത്താനും കമ്മിറ്റി തീരുമാനിച്ചു.

ഫെഡറേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി എന്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ഡെപ്യൂട്ടി സെക്രട്ടറിയും ഇഇഎഫ്ഐ വര്‍ക്കിങ് പ്രസിഡന്റുമായ സ്വദേശ് ദേവ് റോയ് പ്രക്ഷോഭ പരിപാടി വിശദീകരിച്ചു. ട്രഷറര്‍ എസ് എസ് സുബ്രഹ്മണ്യം, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ജി സുരേഷ് കുമാര്‍, ഇഇഎഫ്ഐ ദേശീയ സെക്രട്ടറി കാഞ്ചന്‍ മുഖര്‍ജി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

deshabhimani