വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Thursday, June 28, 2012

പ്രോബേഷൻ- സർക്കാർ ഇടപെടണം

        വൈദ്യുതി ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ലറേഷന് പി.എസ്.സിയുടെ അനുവാദം വേണമെന്ന നിബന്ധന ആനുകൂല്യം നിഷേധിക്കുന്നതിന്  ഇടയാക്കുമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഭാരവാ‍ഹികൾ പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.                                                                                                2010 ഡിസംബർ 14 മുതൽ പി.എസ്.സി വഴി ഇലക്ട്രിസിറ്റി ബോർഡിൽ നിയമനം കിട്ടിയ                                 ആയിരത്തോളം ജീവനക്കാരുടെ സർവ്വീസ് റഗുലറൈസേഷൻ നടപടി പി.എസ്.സിയുടെ ആസൂത്രണ പിഴവ് മൂലം മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് പി.എസ്.സിയുടെ വെരിഫിക്കേഷൻ റിപ്പോർട്ട് കൂടി നിർബന്ധമാക്കിയിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണത്താൽ നിയമന നടപടി കൃത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാത്ത പി.എസ്.സിക്ക് പുതിയതായി നിയമിക്കപ്പെടുന്നവരുടെ സർവ്വീസ് രേഖകൾ സമയബന്ധിതമായി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികളെ അറിയിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.  ഇതുമൂലം സർവ്വീസ് റഗുലറൈസ് ചെയ്യാതെ ജീവനക്കാർക്ക് വാർഷിക ഇൻ‌ക്രിമെന്റൂം ലീവും മറ്റും നിഷേധിക്കപ്പെടും.     യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഐ.എൻ.ടി.യു.സിയിൽ അംഗത്വം എടുക്കാത്ത പുതിയ ജീവനക്കാരെ ദ്രോഹിക്കുന്നതിനു വേണ്ടി പി.എസ്.സി ആവശ്യപ്പെടുന്ന എല്ലാ രേഖയും ഒന്നിച്ച് അയക്കാതെ വൈകിപ്പിക്കാൻ  ഐ.എൻ.ടി.യു.സി. നേതൃത്വം ശ്രമിക്കുന്നു. ഇത് അഴിമതിക്കുള്ള പുതിയ ഒരു മാർഗ്ഗമായി ഉപയോഗിക്കുകയാണ്. പ്രശ്നത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും പി.എസ്.സിയുടെ വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കാൻ വൈകുകയാണെങ്കിൽ താൽക്കാലികമായെങ്കിലും പ്രൊബേഷൻ നടപടി പൂർത്തിയാക്കി ജീവനക്കാരുടെ സർവ്വീസ് സ്തംഭനം ഒഴിവാ‍ക്കാൻ നടപടി സ്വീകരിക്കണമെന്നും യൂണിയൻ പ്രസിഡന്റ് കെ.ഒ.ഹബീബ്, സെക്രട്ടറി വി.ലക്ഷ്മണൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Saturday, June 16, 2012

ഇടുക്കിയിൽ നിന്നുള്ള വൈദ്യുതോല്പാദനം പ്രതിസന്ധിയിൽ

കാÜÕV×æÎJÞX èÕµáKçÄÞæ¿ §¿áAß ¥ÃæAGßW ÈßKáU èÕÆcáçÄÞWÉÞÆÈ¢ dÉÄßØtßÏßçÜAí ÈàBáKá. ²øÞÝíº µâ¿ß ÎÝ ÜÍß‚ßæÜïCßW èÕÆcáçÄÞWÉÞÆÈ Jßæa ¥{Õí ɵáÄßÏßÜÇßµÎÞÏß µáùÏíçAIß Õøá¢. 17 ¥¿ß æÕU¢ ÎÞdÄÎÞÃí ©WÉÞÆÈJßÈÞÏß ¥ÕçÖ×ßAáKÄí.

¼âY ɵáÄß ÉßKßGßGᢠ§¿áAßÏßW ÎÝ ÜÍßAÞJÄá Ø¢ØíÅÞÈJí èÕÆcáÄß dÉÄßØtß øâfÎÞµáKÄßæa ØâºÈµ{ÞÃí ÈWµáKÄí. çÜÞÁíæ×Áß¹í ÉßXÕÜß‚çÄÞæ¿ §¿áAßÏßW ÈßKáU èÕÆcáçÄÞWÉÞÆÈ¢ ÕVÇßMß‚ßøáKá.¼âY ¦Æc¢ ÄæK µÞÜÕV×æÎJáæÎK dÉÄàfÏßÜÞÏßøáKá çÎÏí 25 ÎáÄW èÕÆcáçÄÞWÉÞÆÈ¢ ÕVÇßMß‚Äí. §çMÞZ dÉÄßÆßÈ¢ ÖøÞÖøß 9 ÎßÜcY ÏâÃßxí èÕÆcáÄßÏÞÃí ©WÉÞÆßMßAáKÄí. ®KÞW dÉÄßÆßÈ¢ 1.85 ÎßÜcY ÏâÃßxí èÕÆcáÄß ©WÉÞÆßMßAÞÈáU æÕU¢ ÎÞdÄÎÞÃí µÝßE ÉJí ÆßÕØÎÞÏß ¥ÃæAGßçÜAí ²ÝáµßæÏJáKÄí. ¥ÄÞÏÄí ¦ÕÖcÎáUÄßæa 15% ÎÞdÄ¢. 

®KÞW ©WÉÞÆÈJßæa ¥{Õí µáùÏíAÞX èÕÆcáÄß çÌÞVÁßÈí ØÞÇß‚ÄáÎßÜï. §çÄÞæ¿ÏÞÃí ¼ÜÈßøMí ÎáXæÉÞøßAÜáÎßÜïÞJ ÕßÇ¢ µáùEÄí. §çMÞZ 2299 ¥¿ßæÕUÎÞÃí §¿áAß ÉiÄßÏßæÜ ÎâKí ¥ÃæAGáµ{ßÜáÎÞÏáUÄí. §ÄßW ÈßKᢠ17 ¥¿ß æÕU¢ ÎÞdÄçÎ ©ÉçÏÞ·ßAÞX ØÞÇßAáµÏáUâ. ¥ÄßÈáçÖ×Õᢠ©ÉçÏÞ·ß‚ÞW ÉÕVÙìØßW æº{ßµÏùáKÄßÈí §¿ÏÞµá¢. §çMÞÝæJ ¥{ÕßW ©WÉÞÆÈ¢ Äá¿VKÞW 15 ÆßÕØJßÈáUßW ¨ ÈßøMßçÜAá æÕUæÎJáæÎKÞÃí ÎâÜÎx¢ ÉÕVÙìØßæÜ ¼Èçù×X ÕßÍÞ·¢ µÃAáµâGáKÄí. ¥ÄßÈÞW ²øÞÝíºÏíAáUßW ÎÝ ÜÍß‚ßÜïCßW ©WÉÞÆÈ¢ ɵáÄßÏßÜÇßµ¢ µáùÏíAÞÈᢠ¦çÜÞºßAáKáIí. 

µÞÜÕV×¢ èÕµáKÄí èÕÆcáÄß çÌÞVÁßæa µøáÄW çÖ~øçJÏᢠÌÞÇß‚ßGáIí. ØÞÇøÃÏÞÏß ¼âY ÎáÄW æØÉíx¢ÌV ÕæøÏáU µÞÜJí §¿áAßÏßæÜ èÕÆcáçÄÞWÉÞÆÈ¢ µáù‚í ¥¿áJ ÕV×çJAáU µøáÄW çÖ~ø¢ È¿JáKÄÞÏßøáKá ÉÄßÕí. §JÕà ¼âY ɵáÄß ÉßKßGßGᢠ¥ÄßÈá ØÞÇß‚ßGßÜï. (മനോരമ ഓൺലൈൻ)

Tuesday, June 12, 2012

ധർണ്ണ നടത്തി


        ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ 24 മണിക്കൂറും വാഹനം ലഭ്യമാക്കുക, ആവശ്യമായ ജീവനക്കാരെ നിയമിക്കുക, ലൈൻ മെയിന്റനൻസിന് ആവശ്യമായ മെറ്റീരിയത്സ് ലഭ്യമാക്കുക, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുക, മഴക്കാലത്തിന് മുൻപ് ലൈൻ മെയിന്റനൻസ് പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിൽ കൊല്ലം ഇലക്ട്രിക്കൽ സർക്കിളിനു മുന്നിൽ നടത്തിയ ധർണ്ണയിൽ  ജീവനക്കാരിൽ ഭൂരിഭാഗം പേരും പങ്കെടുത്തു. ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി.സ.കെ.തുളസീധരൻ ഉത്ഘാടനം ചെയ്തു. സഖാക്കൾ സദാശിവൻ, ജയശ്രീ, അജയകുമാർ, എൻ.ആർ.അനി, മോഹനൻ എന്നിവർ സംസാരിച്ചു.

Friday, June 8, 2012

മഴയെത്തും മുമ്പേ – വാഹനം എത്തിക്കണം


12.06.2012ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം പവർഹൌസ് കോമ്പൌണ്ടിൽ
           കൂട്ടധർണ്ണ

തൊഴിലാളി സുഹൃത്തുക്കളേ,
          അന്തരീക്ഷത്തിൽ കാറും കോളും നിറച്ചുകൊണ്ട് ഇടവപ്പാതി എത്തിക്കഴിഞ്ഞു. വലിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇലക്ട്രിസിറ്റി മേഖലയിലെ തൊഴിലാളികളുടെ മനസ്സിൽ ഭീതി നിറച്ചുകൊണ്ടാണ് ഇത്തരം റിപ്പോർട്ടുകൾ വരുന്നത്. കാരണം പെരുമഴയത്തും പൊരിവെയിലത്തും ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാൻ ഉത്തരവാദിത്തത്തോടു കൂടി പ്രവർത്തിക്കുന്നവരാണ് ഈ മേഖലയിലെ തൊഴിലാളികൾ. ഇതിനാവശ്യമായ പശ്ചാത്തല സംവിധാനം വൈദ്യുതിബോർഡിൽ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് 24 മണിക്കൂറും വാഹനസൌകര്യം, മഴക്കാലത്തിന് മുന്നോടിയായുള്ള മെയിന്റനൻസ് പണികൾ, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കൽ, ഗുണനിലവാരമുള്ള സാധന സാമഗ്രികൾ ലഭ്യമാക്കൽ എന്നിവ. ഇവയെല്ലാം ലഭ്യമാക്കേണ്ടത് ഇലക്ട്രിസിറ്റി ബോർഡിന്റെയും ബന്ധപ്പെട്ട ഇലക്ട്രിക്കൽ സർക്കിളിലെ ഉദ്യോഗസ്ഥരുടെയും ചുമതലയാണ്. എന്നാൽ ഇന്ന് വ്യത്യസ്തമായ സ്ഥിതിയാണുള്ളത്. കൊല്ലം ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള നിരവധി ആഫീസുകളിൽ 24 മണിക്കൂറും വാഹനം ലഭ്യമല്ലാതായിട്ട് ദിവസങ്ങളായി. ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവ പരിഹരിക്കപ്പെട്ടു കാണുന്നില്ല. തീരദേശമേഖലകൾ കൂടുതലുള്ള സെക്ഷനാഫീസുകളിൽ പോലും വാഹനം ലഭ്യമല്ല. ഈ സാഹചര്യത്തിൽ മൺസൂൺ കാലത്ത് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന്  മനസ്സിലാക്കുന്നു. ആയതിനാൽ മൺസൂൺ തുടങ്ങുന്നതിന് മുമ്പായി വാഹനസൌകര്യം ലഭ്യമാക്കണമെന്നും മെയിന്റനൻസ് പണികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ആഫീസിനു മുന്നിൽ ജൂൺ പന്ത്രണ്ടാം തീയതി രാവിലെ 10 മണിക്ക് വൈദ്യുതി തൊഴിലാളികളുടെ കൂട്ടധർണ്ണ നടത്താൻ തീരുമാനിച്ചിരിക്കുകയാ‍ണ്. പ്രസ്തുത കൂട്ടധർണ്ണയിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
          അഭിവാദനങ്ങളോടെ,
                                   കൺ‌വീനർ                                                                                                                                                 
K.S.E.B.W.A ജില്ലാ                            കോ-ഓർഡിനേഷൻ കമ്മിറ്റി, കൊല്ലം.

പട്ടണങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ ശുപാര്‍ശ


          രാജ്യത്തെ 255 പട്ടണങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസിയെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ. കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോട്ടയം, ആലപ്പുഴ, അരൂര്‍, കണ്ണൂര്‍ എന്നീ പട്ടണങ്ങളും ഇതില്‍പ്പെടും. വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി പഠിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച വി കെ ഷുംഗ്ലു കമ്മിറ്റി ഇത്തരം നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു. കമ്പനിവല്‍ക്കരണത്തിനു പിന്നാലെ വൈദ്യുതി വിതരണം സ്വകാര്യമേഖലയുടെ പിടിയിലാകുമെന്ന് ഇതോടെ ഉറപ്പായി. വൈദ്യുതിബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം നടപ്പാക്കിയ പ്രദേശങ്ങളിലെല്ലാം നഷ്ടം വര്‍ധിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുപരിഹരിക്കാന്‍ സമിതി കണ്ടെത്തിയ മാര്‍ഗങ്ങളില്‍ പ്രധാനമാണ് ഫ്രാഞ്ചൈസി സമ്പ്രദായം. ബോര്‍ഡിന്റെ ട്രാന്‍സ്ഫോര്‍മറും ലൈനും ഉപയോഗിച്ച് നിശ്ചിതകാലയളവില്‍ വൈദ്യുതി വിതരണംചെയ്യാന്‍ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയാണ് തുടക്കത്തില്‍ ഫ്രാഞ്ചൈസിയെ കണ്ടെത്തുക. കാലാവധിക്കു ശേഷം ഇവരെ അതത് പ്രദേശത്തെ സ്ഥിരം ലൈസന്‍സിയാക്കുമെന്ന് വ്യവസ്ഥ ചെയ്യണമെന്നും സമിതി നിര്‍ദേശിക്കുന്നു. ട്രാന്‍സ്ഫോര്‍മര്‍, ലൈന്‍ തുടങ്ങിയ ബോര്‍ഡിന്റെ സ്വത്തും ഇവരുടെ കൈയിലാകും. ഇന്ത്യയിലെ ഊര്‍ജ വിതരണത്തിന്റെ 40 ശതമാനവും കൈകാര്യം ചെയ്യുന്നുവെന്ന് കണക്കാക്കുന്ന 255 പട്ടണങ്ങള്‍ ഫ്രാഞ്ചൈസിക്ക് കൈമാറണമെന്നാണ് ശുപാര്‍ശ. വൈദ്യുതി ബോര്‍ഡിനെ വിഭജിച്ച് കമ്പനിയാക്കിയ സംസ്ഥാനങ്ങളില്‍ പലയിടത്തും വൈദ്യുതി വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ട്. വിപ്രോ, ടോറന്റ് തുടങ്ങി അഞ്ചോളം സ്വകാര്യ കമ്പനികളാണ് രാജ്യത്ത് വൈദ്യുതി വിതരണരംഗത്ത് പ്രവര്‍ത്തിക്കുത്. മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള സമിതി 15 സംസ്ഥാനങ്ങളിലെ വൈദ്യുതിനില പഠിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൈദ്യുതി ബോര്‍ഡുകളുടെ വിഭജനം പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കേരളത്തില്‍ വൈദ്യുതി ബോര്‍ഡിനെ കമ്പനിവല്‍ക്കരിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെയാണ് ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കേരളത്തിലെ വൈദ്യുതി മേഖല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പട്ടണങ്ങളിലെ വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭമാകും നല്‍കുക.
(Desabhimani)

വൈദ്യുതി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; 12ന് ധര്‍ണ

 കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭം തുടങ്ങുന്നു. സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ബോര്‍ഡ് മാനേജ്മെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിബോര്‍ഡില്‍ 24 മണിക്കൂര്‍ വാഹനസൗകര്യം ലഭ്യമാക്കിയിരുന്നു. മഴക്കാലത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഗുണനിലവാരമുള്ള സാധനസാമഗ്രികളും ലഭ്യമാക്കി. എന്നാല്‍, ഇപ്പോള്‍ ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ എല്ലാം നിലച്ചു. ഇത് ജീവനക്കാരെയും വൈദ്യുതി ഉപയോക്താക്കളെയും ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തില്‍ മഴക്കാലത്തിനു മുമ്പ് സെക്ഷനാഫീസുകളില്‍ 24 മണിക്കൂര്‍ വാഹനസൗകര്യം അടിയന്തരമായി ലഭ്യമാക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ 12ന് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് വൈദ്യുതി തൊഴിലാളികളുടെ ധര്‍ണ നടത്തും
(ദേശാഭിമാനി വാർത്ത)

വൈദ്യുതി ജീവനക്കാർ മുഖ്യമന്ത്രിക്ക് സർപ്പിച്ച നിവേദനം


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്
സംസ്ഥാന വൈദ്യുതി ബോർഡിലെ തൊഴിലാളികളുടെയും ഓഫീസർമാരുടെയും പെൻഷൻ‌കാരുടെയും സംഘടനകൾ സംയുക്തമായി സമർപ്പിക്കുന്ന നിവേദനം
സർ,
        വിഷയം: സംസ്ഥാന വൈദ്യുതി ബോർഡിനെ ധൃതിപിടിച്ച്  കമ്പനിയാക്കാനുള്ള നീക്കം തടയുക.
        സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുള്ള വൈദ്യുതി ബോർഡിന്റെ ആസ്തി ബാധ്യതകൾ പുതിയതായി രൂപീകരിക്കുന്ന കമ്പനിയിലേക്ക് പുന:നിക്ഷേപിക്കാനുള്ള നടപടികൾ ധൃതിപിടിച്ച് നടന്നുവരികയാണെന്ന് അറിയുന്നു. കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ സ്കീമിലെ വ്യവസ്ഥകൾ സംബന്ധിച്ച് തൊഴിലാളികൾക്കും ഓഫീസർമാർക്കും പെൻഷൻ‌കാർക്കും ആശങ്കകൾ ഏറെയുണ്ട്. അതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.
1.   സംസ്ഥാന നിയമസഭയിൽ കമ്പനിവത്കരണം സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഓഹരി കൈമാറ്റം തടയുന്നതിനും ആവശ്യമായ നിയമനിർ‌മ്മാണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുക.
2.   കരട് ട്രാൻസ്ഫർ സ്കീമിൽ കഴിഞ്ഞ സർക്കാർ വ്യവസ്ഥ ചെയ്തിരുന്ന ത്രികക്ഷി കരാർ ഇപ്പോൾ ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതുകൊണ്ട് ത്രികക്ഷി കരാർ ട്രാൻസ്ഫർ സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
3.   ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഗ്യാരണ്ടി നൽകുക. (പശ്ചിമബംഗാൾ, തമിഴ്നാട് സർക്കാരുകൾ ഗ്യാരണ്ടി നൽകിയിട്ടുണ്ട്.) കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ട്രാൻസ്ഫർ സ്കീമിലും സർക്കാർ ഗ്യാരണ്ടി വ്യവസ്ഥ ചെയ്തിരുന്നു.
4.   മൂന്ന് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾക്ക് പ്രത്യേക ബാലൻസ്ഷീറ്റ് വേണമെന്ന നിബന്ധന ഭാവിയിൽ വൈദ്യുതി മേഖലയുടെ വിഭജനത്തിനിടയാക്കും. ഈ നിബന്ധന ഒഴിവാക്കുക. വൈദ്യുതി മേഖല ഒറ്റ സ്ഥാപനമായി നിലനിർത്തുമെന്ന ഉറപ്പ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും നൽകിയിരുന്നതാണ്. ആ ഉറപ്പ് പാലിക്കുക.

    മേൽ‌പ്പറഞ്ഞ വിഷയങ്ങൾ ബോർഡിലെ എല്ലാ  സംഘടനകളുമായി അങ്ങയുടെ സാന്നിധ്യത്തിൽ കൂടിയാലോചിച്ച് സമവായത്തിലെത്തുന്നതുവരെ ഇപ്പോൾ നടന്നുവരുന്ന ധൃതിപിടിച്ച കമ്പനിവത്കരണനീക്കം തടയുന്നതിന് വേണ്ട നടപടികൾ അങ്ങ് സ്വീകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.

1.കെ.എസ്.ഇ.ബോർഡ് വർക്കേഴ്സ് അസോസിയേഷൻ(CITU)
2.കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(AITUC)
3.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(INTUC – President Sri. Thampanoor Ravi)
4.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(INTUC – President.Smt.Padmaja Venugopal)
5.കേരള വൈദ്യുതി മസ്ദൂർ സംഘം(BMS)
6.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് ഓർഗനൈസേഷൻ(STU)
7.കെ.എസ്.ഇ.ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ
8. കെ.എസ്.ഇ.ബോർഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
9. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ
10.കേരള സിവിൽ ബ്രാഞ്ച് എഞ്ചിനീയേഴ്സ് അസോസിയേഷൻ
11.കെ.എസ്.ഇ.ബി പോസ്റ്റ് ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
12.കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ.
(ഇലക്ട്രിസിറ്റി ബോർഡിലെ ഐ.എൻ.റ്റി.യു.സി റാവുത്തർ വിഭാഗം ഒഴികെയുള്ള എല്ലാ സംഘടനകളും കൂടി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം)