കേരളത്തിന്റെ വെളിച്ചം കെടുത്തരുത് എന്ന മുദ്രാവാക്യമുന്നയിച്ച് കെഎസ്ഇബിഡബ്ല്യുഎയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹനജാഥ സമാപിച്ചു. ശനിയാഴ്ച രാവിലെ ചവറയില്‍നിന്ന് ആരംഭിച്ച ജാഥ സിപിഐ എം ഏരിയസെക്രട്ടറി ടി മനോഹരന്‍ ഉദ്ഘാടനംചെയ്തു. ജാഥ കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് എന്നിവിടങ്ങളിലെ സ്വീകരണശേഷം ഓച്ചിറയില്‍ സമാപിച്ചു. സമാപനസമ്മേളനത്തില്‍ സിപിഐ എം ഓച്ചിറ ലോക്കല്‍കമ്മിറ്റി സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാനസെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ശൂരനാട് ഏരിയസെക്രട്ടറി എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. (ദേശാഭിമാനി)
കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന് (സി.ഐ.റ്റി.യു) കരുനാഗപ്പള്ളി ഡിവിഷന് കമ്മിറ്റി
വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക
Saturday, May 26, 2012
Saturday, May 19, 2012
വൈദ്യുതിജീവനക്കാരുടെ പ്രചരണപരിപാടി ഉത്ഘാടനം ചെയ്തു.
സ.മേഴ്സിക്കുട്ടിയമ്മ പ്രചരണപരിപാടി ഉത്ഘാടനം ചെയ്യുന്നു.
ജാഥാ ക്യാപ്റ്റന് പതാക കൈമാറുന്നു
ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകുന്നു
‘അനാവശ്യ ലോഡ് ഷെഡ്ഡിംഗ് പിൻവലിക്കുക, വൈദ്യുത പദ്ധതികൾ ഉടൻ ആരംഭിക്കുക, പ്രസരണ ശൃംഘല ശക്തിപ്പെടുത്തുക, വിതരണ മേഖല തകർക്കാതിരിക്കുക’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന “കേരളത്തിന്റെ വെളിച്ചം കെടുത്തരുത്” എന്ന ജില്ലാതല പ്രചരണ പരിപാടി കൊട്ടാരക്കരയിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ.മേഴ്സിക്കുട്ടിയമ്മ ഉത്ഘാടനം ചെയ്തു. സഖാക്കൾ അനിൽ, സദാശിവൻ, ജാഥാ ക്യാപ്റ്റൻ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Wednesday, May 16, 2012
കേരളത്തിന്റെ വെളിച്ചം കെടുത്തരുത് - ജനകീയ കൂട്ടായ്മ
ജില്ലാ വാഹനപ്രചരണ ജാഥ - 2012 മെയ് 19-26 കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ലോഡ് ഷെഡ്ഡിംഗ്, പവർകട്ട്, വൈദ്യുതി ചാർജ്ജ് വർദ്ധനവ് എന്നിവ കേരളീയർ നേരിടേണ്ടി വരുന്ന സ്ഥിതിയിൽ വൈദ്യുതിമേഖല എത്തി നിൽക്കുന്നു. ഉത്പാദന, പ്രസരണ, വിതരണ ശൃംഖലകൾ ശാക്തീകരിക്കുന്ന നടപടികളിൽ നിന്നും ഗവണ്മെന്റും വൈദ്യുതി ബോർഡും പിൻവലിയുന്നു. അംഗവൈകല്യുമുള്ളവർ, ജവാന്മാർ, പിന്നാക്ക വിഭാഗക്കാർ, വിധവകൾ തുടങ്ങിയവർക്ക് സൌജന്യമായി ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതികണക്ഷനുകൾ വൈദ്യുതി ബോർഡ് നിർത്തലാക്കികഴിഞ്ഞു. കാർഷിക വ്യാവസായിക മേഖലയുടെ വികസനത്തിന് അത്യാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള നടപടികൾ മന്ദീഭവിച്ചു. ചുരുക്കത്തിൽ വൈദ്യുതി വരേണ്യ വർഗ്ഗത്തിന്റേത് മാത്രമാകുന്ന അവസ്ഥ വിദൂരമല്ല. 2006-2011 കാലയളവിൽ വൈദ്യുതി മേഖലയിൽ എൽ.ഡി.എഫ് ഗവണ്മെന്റ് നടപ്പിലാക്കിയ നേട്ടങ്ങൾ തകർക്കപ്പെടുകയാണ്. കേരളത്തിലെ 85 നിയമസഭാ മണ്ഡലങ്ങൾ സമ്പൂർണ്ണമായി വൈദ്യുതീകരിക്കുവാൻ എൽ.ഡി.എഫ് ഗവണ്മെന്റിന് കഴിഞ്ഞു. 22.7 ലക്ഷം പുതിയ കണക്ഷനുകൾ നൽകി. പവർകട്ടും ലോഡ്ഷെഡ്ഡിംഗും ഇല്ലാത്ത കേരളം ശക്തമായ ഊർജ്ജ ആസൂത്രണത്തിന്റെ ഫലമായിരുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ സബ് സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളൂം ആവശ്യാനുസരണം സ്ഥാപിച്ചു. ഉത്പാദന, പ്രസരണ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനാവശ്യമായ ജീവനക്കാരെ നിയമിച്ചു. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ വൈദ്യുതിമേഖല തലകീഴായി മറിഞ്ഞു. ആസൂത്രണത്തിലെ പിഴവ് മൂലം ലോഡ്ഷെഡ്ഡിംഗ് ഇപ്പോഴും തുടരുന്നു. കേരളത്തിന്റെ വെളിച്ചം കെടാതിരിക്കാൻ ശക്തമായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ആവശ്യമാണ്. ഊർജ്ജ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ പൊതുജനങ്ങളെ അറിയിക്കുവാനായി KSEBWA(CITU) വിന്റെ നേതൃത്വത്തിൽ മേയ് 19 മുതൽ 26 വരെ കൊല്ലം ജില്ലയിൽ വാഹന പ്രചരണജാഥ സംഘടിപ്പിച്ചിരിക്കുകയാണ്. മേയ് 19-ആം തീയതി കൊട്ടാരക്കരയിൽ ആരംഭിക്കുന്ന ജാഥ മേയ് 26ന് ഓച്ചിറയിൽ സമാപിക്കും. ജാഥാ ഉത്ഘാടന ചടങ്ങുകളിലും സ്വീകരണ യോഗങ്ങളിലും എല്ലാ വൈദ്യുതി ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. കൺവീനർ, ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി KSEBWA(CITU) ജാഥാ പ്രോഗ്രാം: 26-06-2012 ചവറ-9 am, കരുനാഗപ്പള്ളി ഠൌൺ - 10 am, മൈനാഗപ്പള്ളി-11am, ശാസ്താംകോട്ട-3 pm, മണപ്പള്ളി-4 pm, ഓച്ചിറ(സമാപനം)-5 pm.
Subscribe to:
Posts (Atom)