വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, December 24, 2014

Tuesday, December 9, 2014

വൈദ്യുതി ജീവനക്കാര്‍ പ്രതിഷേധിച്ചു

കൊല്ലം: വൈദ്യുതി ജീവനക്കാര്‍ ഇലക്ട്രിസിറ്റി സംയുക്ത പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിങ്കളാഴ്ച എന്‍സിസിഒഇഇഇയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. വൈദ്യുതിനിയമം 2003 പുനഃപരിശോധിക്കുക, വൈദ്യുതിനിയമത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക, കരാര്‍ തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുകയും തുല്യജോലിക്ക് തുല്യവേതനം നല്‍കുകയും പെന്‍ഷന്‍ അടക്കമുള്ള സാമൂഹ്യസംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാനകമ്മിറ്റി അംഗം എന്‍ ആര്‍ അനി ഉദ്ഘാടനംചെയ്തു. കെഎസ്ഇസി (ഐഎന്‍ടിയുസി) കൊല്ലം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. കെപിബിഒഎഫ് ജില്ലാകമ്മിറ്റി അംഗം വി എസ് നെബു സംസാരിച്ചു. കെഎസ്ഇബിഒഎ സംസ്ഥാനകമ്മിറ്റി അംഗം ഹരിദേവന്‍ സ്വാഗതവും എസ് സാബു നന്ദിയും പറഞ്ഞു. -
 See more at: http://www.deshabhimani.com/news-kerala-kollam-latest_news-423091.html#sthash.jMUrhmNw.dpuf

Thursday, October 9, 2014

കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി







 കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ   കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി യോഗം2014 സെപ്തംബർ 30ന് ഐ.എം.എ  ഹാളിൽ വച്ച് നടന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ.വി.സി.മാത്യു യോഗം ഉദ്ഘാടനം ചെയ്തു.   

Friday, September 19, 2014

വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമരം- കരുനാഗപ്പള്ളി



വൈദ്യുതി നിയമം 2003 പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളും ഒത്തുചേർന്ന് നടത്തുന്ന സംയുക്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ പരിസരത്ത് നടന്ന യോഗം കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ ഉത്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി എം‌പ് ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി)  ഡിവിഷൻ സെക്രട്ടറി ശരച്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എച്ച്.മധു സംസാരിച്ചു.

വൈദ്യുതി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്


കൊല്ലം: വൈദ്യുതി നിയമം 2003 പുനഃപരിശോധിക്കുക, വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതി പിന്‍വലിക്കുക, കരാര്‍ തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ജീവനക്കാര്‍ ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രക്ഷോഭദിനം ആചരിക്കും. എല്ലാ ഇലക്ട്രിസിറ്റി തൊഴിലാളികളും ഓഫീസര്‍മാരും ബാഡ്ജ് ധരിച്ച് ജോലിക്കു ഹാജരാകും. ഇതിന്റെ മുന്നോടിയായുള്ള വിശദീകരണയോഗം ആറ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടന്നു.
കൊല്ലം പവര്‍ഹൗസ് കോമ്പൗണ്ടില്‍ നടന്ന വിശദീകരണയോഗം കെഎസ്ഇബിഡബ്ല്യുഎ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ജയശ്രീ ഉദ്ഘാടനംചെയ്തു. കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. കരുനാഗപ്പള്ളിയില്‍ യോഗം എസ് ഹരിലാല്‍ ഉദ്ഘാടനംചെയ്തു. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷനായി. ചാത്തന്നൂര്‍ ഡിവിഷനില്‍ യോഗം കെഇഇസി (ഐഎന്‍ടിയുസി) ജില്ലാസെക്രട്ടറി വി ഒ കുമാര്‍ ഉദ്ഘാടനംചെയ്തു. ജേക്കബ് ജോണ്‍ അധ്യക്ഷനായി. കൊട്ടാരക്കരയില്‍ നടന്ന യോഗം കെപിഒഎഫ് ജില്ലാസെക്രട്ടറി എച്ച് മുജീബ് ഉദ്ഘാടനംചെയ്തു. എന്‍ ആര്‍ അനി അധ്യക്ഷനായി. പുനലൂര്‍ ഡിവിഷനില്‍ നടന്ന യോഗം കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് ഉദ്ഘാടനംചെയ്തു. നൂറുദീന്‍ (കെഎസ്ഇബിഡബ്ല്യുഎ) അധ്യക്ഷനായി.

വൈദ്യുതി നിയമം 2003 പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്തപ്രക്ഷോഭം



Wednesday, August 27, 2014

വെളിച്ചം കെടുത്തുന്നവര്‍

കേരളം നേരിടുന്ന അതീവ ഗൗരവമുള്ള വിഷയമാണ് വൈദ്യുതിപ്രതിസന്ധി. ഗുണമേന്മയുള്ള വൈദ്യുതി, താങ്ങാന്‍ കഴിയുന്ന നിരക്കില്‍ തടസ്സമില്ലാത്ത വിധത്തില്‍ ആവശ്യത്തിന് എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കാത്തതാണ് നമ്മള്‍ നേരിടുന്ന കാതലായ പ്രശ്നം. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് എത്തിച്ചവരാരെന്ന് നമ്മള്‍ തിരിച്ചറിയണം. ഇച്ഛാശക്തിക്കു പകരം പിടിപ്പുകേടുമാത്രം കൈമുതലായുള്ള ഭരണാധികാരികള്‍ സ്വയംതിരുത്തി കേരളത്തിന്റെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം. അത്തരം നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഭരണാധികാരികള്‍ രാഷ്ട്രീയ- സാമ്പത്തിക സ്വാര്‍ഥത മാറ്റിവച്ച് ആവശ്യമെങ്കില്‍ ജനഹിതപരിശോധനയിലൂടെ പരിഹാരമാര്‍ഗങ്ങളിലേക്ക് പോകണം. ഭരിക്കുന്ന സര്‍ക്കാരുകളുടെ നയവുമായി ബന്ധപ്പെട്ട വിഷയംകൂടിയാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
വൈദ്യുതിമേഖലയെ തളര്‍ത്തിയ യുഡിഎഫ് സര്‍ക്കാര്‍1990 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി 1991ലെ യുഡിഎഫ് സര്‍ക്കാര്‍ അത്തരം പരിഷ്കാരങ്ങള്‍ വൈദ്യുതിമേഖലയിലും നടപ്പാക്കാന്‍ തീരുമാനിച്ചു. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് 5000 മെഗാവാട്ട് വരുന്ന വിവിധ സ്വകാര്യപദ്ധതികള്‍ക്കായി ധാരണാപത്രത്തിലും കരാറുകളിലും ഒപ്പുവച്ചു. എന്നാല്‍, ഇവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ 1991 മുതല്‍ 96 വരെ ഭരിച്ച യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. വെറും 17 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദനത്തില്‍ ഇവരുടെ സംഭാവന. മുന്‍കാലഘട്ടത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ വിഭാവനംചെയ്ത പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഈ സര്‍ക്കാര്‍ കാണിച്ച അക്ഷന്തവ്യമായ അപരാധമാണ് കേരളത്തിന്റെ ഊര്‍ജപ്രതിസന്ധിയെ രൂക്ഷമാക്കിയത്. വൈദ്യുതി കമ്മി കൂടിവന്നതിനാല്‍ 1995ല്‍ 100 ശതമാനം പവര്‍കട്ടും മൂന്നര മണിക്കൂറിലധികം ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത പവര്‍ക്കട്ടും ഇവര്‍ ഏര്‍പ്പെടുത്തി.
ചരിത്രം കുറിച്ച കുതിച്ചുചാട്ടം1996ല്‍ അധികാരത്തില്‍ എത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതിരംഗത്ത് ഉണ്ടാക്കിയ കെടുകാര്യസ്ഥത പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. വൈദ്യുതിമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഉല്‍പ്പാദന- പ്രസരണ- വിതരണരംഗത്ത് സമയബന്ധിതമായി സ്വീകരിച്ച ജനോപകാരപ്രദമായ നിലപാടുകള്‍ ഏവരും അംഗീകരിച്ചതാണ്. 1087 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ കൂട്ടിച്ചേര്‍ത്ത് ആഭ്യന്തരവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതുവഴി ഘട്ടംഘട്ടമായി പവര്‍കട്ടും ലോഡ്ഷെഡിങ്ങും പിന്‍വലിച്ചു. ഇത് കേരളത്തിന്റെ വൈദ്യുതിഭൂപടത്തില്‍ ചരിത്രനേട്ടമായി നിലനില്‍ക്കുന്നു. ഇക്കാലത്ത് ദേശീയ വൈദ്യുത വളര്‍ച്ചാനിരക്ക് 17 ശതമാനമാണെങ്കില്‍ കേരളത്തിലത് 71 ശതമാനമായിരുന്നു. പ്രസരണരംഗത്തും ക്രിയാത്മകമായ പുരോഗതി കൈവരിച്ചു. 51 സബ്സ്റ്റേഷന്‍ പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്യുകയും 98 സബ്സ്റ്റേഷന്റെ പണി തുടങ്ങുകയും ചെയ്തു. പ്രസരണനഷ്ടം കുറച്ചുകൊണ്ടുവന്നു. 17 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കി. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടി ചൈനയുമായി കരാറില്‍ ഒപ്പുവയ്ക്കുകയും നാലു പദ്ധതി തുടങ്ങുകയുംചെയ്തു. 5225 കോടി രൂപയുടെ ആസ്തി വര്‍ധന ബോര്‍ഡിന് ഇക്കാലത്തുണ്ടായി. 3065 കോടി രൂപയുടെ മൂലധനിക്ഷേപമാണ് മേഖലയില്‍ ഉണ്ടാക്കിയത്.
കെടുകാര്യസ്ഥതയുടെ കാലം2001ല്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ പാര്‍ലമെന്റില്‍ വൈദ്യുതിബില്‍ 2000 അവതരിപ്പിച്ച് ചര്‍ച്ച നടക്കുന്ന വേളകൂടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വൈദ്യുതി വികസനയത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായി വൈദ്യുതിമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ സമീപിച്ചു. വൈദ്യുതിബോര്‍ഡിനെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നായി വിഭജിക്കുമെന്ന് 2001 ജൂലൈ 19ന് അന്നത്തെ വൈദ്യുതിമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. 2001 ഡിസംബറില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബില്ലില്‍ വൈദ്യുതിമേഖലയെയും ഉള്‍പ്പെടുത്തി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ആരംഭിച്ചു. സ്വകാര്യവല്‍ക്കരണപരിഷ്കരണങ്ങള്‍ തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ പുതിയ പദ്ധതികള്‍ക്ക് വേണ്ടിയോ, എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനോ ശ്രദ്ധിച്ചില്ല. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സ്ഥാപിതശേഷി വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി ഇക്കാലത്ത് സ്വീകരിച്ചില്ല. കേവലം 27 മെഗാവാട്ട് വൈദ്യുതിയാണ് കൂട്ടിച്ചേര്‍ത്തത്. പ്രസരണവിതരണരംഗവും സ്തംഭനാവസ്ഥയിലായി. വൈദ്യുതിബോര്‍ഡ് വന്‍ നഷ്ടത്തിലാണെന്നു പ്രചരിപ്പിച്ച് സ്വകാര്യവല്‍ക്കരണമാണ് ധനപ്രതിസന്ധി മറികടക്കാന്‍ ഏകപോംവഴി എന്ന നിലയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ നീങ്ങി. വൈദ്യുതി ചാര്‍ജ് ക്രമാതീതമായി വര്‍ധിപ്പിച്ചു.
ബദല്‍നയങ്ങള്‍2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കേണ്ടിവന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് 208 മെഗാവാട്ട് വൈദ്യുതി സ്ഥാപിതശേഷി വര്‍ധിപ്പിച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പവര്‍കട്ടില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റി എടുക്കാന്‍ വകുപ്പുമന്ത്രി എ കെ ബാലന് സാധിച്ചു. 2007ല്‍ പണി ആരംഭിച്ച പൂഴിത്തോട് ചെറുകിടപദ്ധതി സമയബന്ധിതമായി കമീഷന്‍ചെയ്യാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. വിലങ്ങാട്, ചാത്തന്‍കോട്ട് നട, ബാരാപോള്‍, പീച്ചി, ചിമ്മിണി, ചെങ്കുളം ഓഗ്മെന്റേഷന്‍ എന്നിവ പണി ആരംഭിച്ചു. കക്കയം, ആനക്കയം, പെരിങ്ങല്‍ക്കൂത്ത് എക്സ്റ്റന്‍ഷന്‍ എന്നിവ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ബ്രഹ്മപുരത്ത് 1000 മെഗാവാട്ടിന്റെയും ചീമേനിയില്‍ 1200 മെഗാവാട്ടിന്റെയും പ്രകൃതിവാതക നിലയങ്ങളുടെയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ടിന്റെ കല്‍ക്കരിപാടം നേടിയെടുക്കുന്നതിനും ഖന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സാധിച്ചു. ഈ ഇടത് സര്‍ക്കാരിന്റെ കാലത്തും ഉല്‍പ്പാദന പ്രസരണ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതികളും വൈദ്യുതി അദാലത്തുകളും പരാതിരഹിത ഇലക്ട്രിസിറ്റി ബോര്‍ഡും വൈദ്യുതിരംഗത്തെ ബദല്‍നയങ്ങളും ഇന്ത്യക്കുതന്നെ മാതൃകയായി. വൈദ്യുതിബോര്‍ഡിന്റെ സ്വകാര്യവല്‍ക്കരണനീക്കം തള്ളി പൊതുമേഖലയില്‍ നിലനിര്‍ത്തി അഞ്ചുവര്‍ഷം ഇരുട്ടില്ലാതെ കേരളത്തെ സംരക്ഷിക്കാന്‍ ഇടതുസര്‍ക്കാരിന് സാധിച്ചു. 23 ലക്ഷം പുതിയ സര്‍വീസ് കണക്ഷനുകള്‍ നല്‍കി. പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തിയത് ഊര്‍ജ ആസൂത്രണത്തില്‍ ഇടതുസര്‍ക്കാരിന്റെ ഇച്ഛാശക്തിയും മികവുമാണ് വ്യക്തമാക്കുന്നത്. വീണ്ടും ഇരുട്ടിലേക്ക്2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ മുന്‍ ഇടതുസര്‍ക്കാര്‍ വിഭാവനംചെയ്ത പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നില്ല. മൂന്നുവര്‍ഷം പിന്നിട്ടപ്പോള്‍ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് സ്ഥാപിതശേഷിയില്‍ കൂട്ടിച്ചേര്‍ത്തത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാനങ്ങളുമായി ഉണ്ടാക്കിയ വൈദ്യുതി ലഭിക്കുന്നതിനുള്ള കരാറുകള്‍ ഈ സര്‍ക്കാര്‍ വന്ന ഉടന്‍ റദ്ദാക്കി. അന്യസംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രനിലയങ്ങളില്‍നിന്നും വൈദ്യുതി കൊണ്ടുവരുന്നതിനുള്ള വൈദ്യുതി ലൈനുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തി. കൂടംകുളത്തുനിന്നും കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ ലൈനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. പ്രശ്നപരിഹരണത്തിനായി ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എട്ടോളം ചെറുകിടപദ്ധതികള്‍ ഒരിഞ്ചുപോലും മുന്നോട്ടുകൊണ്ടുപോകാനായില്ല. ചീമേനിയിലെ നിര്‍ദിഷ്ടപ്രകൃതിവാതക പദ്ധതി എമര്‍ജിങ് കേരളയുടെ ഭാഗമായി അട്ടിമറിക്കപ്പെട്ടു. ഒഡിഷയിലെ ബൈതരണി കല്‍ക്കരിപ്പാടം നോക്കുകുത്തിയാക്കി. നിലവിലുള്ള പദ്ധതികളുടെ സ്ഥാപിതശേഷി വര്‍ധിപ്പിച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ സ്വീകരിക്കുന്നില്ല. വീണ്ടും വൈദ്യുതിപ്രതിസന്ധി സംജാതമാവുകയും വൈദ്യുതിചാര്‍ജില്‍ വന്‍ വര്‍ധന വരുത്തുകയുംചെയ്തു.
ഇച്ഛാശക്തിയുണ്ടെങ്കില്‍ പരിഹാരമാര്‍ഗങ്ങളുണ്ട്ഇച്ഛാശക്തിയും പ്രതിബദ്ധതയുമുണ്ടെങ്കില്‍ മാത്രമേ വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കേരളത്തിന് ശാപമോക്ഷമുണ്ടാകൂ. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള 400 കെവി പ്രസരണ ലൈന്‍ നിര്‍മിക്കുക, അരീക്കോട്- മൈസൂര്‍ 400 കെവി ലൈന്‍ നിര്‍മാണം തടസ്സപ്പെട്ടത് സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പരിഹരിക്കുക, കൂടംകുളം നിലയത്തില്‍നിന്ന് കേരളത്തിന്റെ വിഹിതമായ 266 മെഗാവാട്ട് എത്തിക്കുന്നതിന് എടമണ്‍- കൊച്ചി ലൈന്‍ സ്ഥാപിക്കുന്നതിലെ പ്രാദേശിക തടസ്സങ്ങള്‍ പരിഹരിക്കുക, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, അതിരപ്പിള്ളിപദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനംചെയ്ത 4000 മെഗാവാട്ട് വന്‍കിട പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ കേരളത്തിന്റെ ഭാവിവൈദ്യുതി ആവശ്യകത നിറവേറ്റാന്‍ നമുക്ക് സാധിക്കും. വൈദ്യുതി ഉല്‍പ്പാദനസാധ്യതകളില്‍ ഏറ്റവും പ്രധാനം ജലവൈദ്യുതപദ്ധതികള്‍തന്നെയാണ്. നമ്മള്‍ നിലവില്‍ 2047 മെഗാവാട്ട് മാത്രമാണ് ജലസ്രോതസ്സുവഴി വികസിപ്പിച്ചത്. 4300 മെഗാവാട്ടാണ് കേരളത്തിന്റെ ജലവൈദ്യുതി സാധ്യത. വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വൈദ്യുതി സ്വാശ്രയത്വം കൈവരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.
( കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )
deshabhimani.com

Thursday, August 14, 2014

വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്ക്

 വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്ക്- താരതമ്യം

STATE-WISE /UTILITY WISE AVERAGE RATE
OF ELECTRICITY FOR DOMESTIC & INDUSTRIAL CONSUMERS                           
(Rates in paise/kwh)
S.No    Name of Utility Tariff effective from Domestic 4KW  (400 KWh/ Month Large Industry 1000KW  60%L.F. (438000 KWh/ Month)
1 Andhra Pradesh  01.04.2011   415.38 436.86
2 Assam   24-05-2011   466.50 419.68
3 Bihar 01.05.2011   385.58 580.26
4 Chhattishgarh 09.-04-2011   295.00 459.55
5 Gujarat 01.04.2010   475.50 U 509.13
6 Haryana    01.06.2011   404.55 462.23
7 Himachal Pradesh 01.04.2011   239.48 459.74
8 Jammu & Kashmir 01.10.2011   258.34 369.77
9 Jharkhand 01.08.2011   249.00 368.01
10 Karnataka  07.12.2010   476.96 D 536.36 D
        430.50 F 552.59 O
11 Kerala  01-01-2010   398.89 378.49
12 Madhya Pradesh 01.06.2011   657.47 U 629.84
        634.92 R  
13 Maharashtra  01-09-2010   505.49 617.75 B
          567.03 C
14 Meghalaya 01-09-2010   298.75 410.29
15 Orissa  01.04.2011   367.900 508.14
16 Punjab   01.04-2011   519.520 559.35
17 Rajasthan 09/11/2011   480.63 571.71
18 Tamil Nadu  01-08-2010   367.50 499.91
19 Uttar Pradesh  15-04-2010   436.50 U 574.61  U
        124.00 R 489.77 R
20 Uttarakhand  01.05.2011   280.00 465.93
21 West Bengal   01-04-2010   570.83 U 666.42
        557.69 R  
22 Arunachal Pradesh 01.04.2011   380.00 325.00
23 Goa 01-04-2002   186.75 398.29
24 Manipur 21-03-2011   339.70 372.57
25 Mizoram  01-02-2011   370.00 316.49
26 Nagaland  01.07.2011   416.63 409.38
27 Sikkim       01-01-2009   266.06 441.78
28 Tripura 01.09.2010   365.00  
29 Delhi       ( BYPL/BRPL/NDPL)   01.09.2011   429.19 651.63
30 Delhi       ( NDMC) 01.09.2011   322.88 665.25
31 Torrent Power Ltd. (Ahmedabad) 01.09.2011   449.23 467.66
32 Torrent Power Ltd.(Surat) 01.09.2011   458.25 518.26
33 CESC Ltd. (Kolkata) 01-04-2010   552.12 580.86
34 DPSC Ltd. (Wast Bengal) 01-04-2010   385.12 544.06
35 Durgapur Projects Ltd.(Wast Bengal) 01-04-2010   325.74 407.57
36 D.V.C   (A) Bihar Area 01-09-2010     437.29
              (B) Wast Bengal area 01-09-2010     474.42
37 Mumbai (B.E.S.T) 01-09-2010   412.05 609.01
38 Mumbai    (Reliance Energy) 01-06-2009   690.70 879.86
39 Mumbai( TATA'S ) 01-09-2010   326.66 603.61
Source : Ministry of Power.
(ഇൻഡ്യാ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ നിന്നുള്ള
 വിവരങ്ങൾ http://data.gov.in/catalog/state-wise-average-rate-electricity-domestic-and-industrial-consumers#web_catalog_tabs_block_10)

Saturday, May 10, 2014

സുരക്ഷാ ക്ളാസ് നടത്തി

   
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വേണ്ടി സുരക്ഷാ ക്ളാസ് സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് ശ്രീ.കയാബുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻ‌ജിനീയർ ശ്രീമതി റഫീക്കാ ബീവി  ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് അസിസ്റ്റ്ന്റ് എക്സിക്യൂട്ടീവ് എൻ‌ജീനിയർ ശ്രീ.ആർ.മദനമോഹനൻ പിള്ള ൿളാസ് നയിച്ചു.

Thursday, May 8, 2014

വൈദ്യുതി സുരക്ഷാവാരം - സുരക്ഷാ പഠന ക്ളാസ്

       
ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ ഇൻ‌ക്യുബേറ്റർ മുതൽ ഫ്രീസർ വരെ അഥവാ ജനനം മുതൽ മരണം വരെ വൈദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാണുവാനോ സ്പർശിക്കുവാനോ കഴിയാത്ത വൈദ്യുതിയെ അശ്രദ്ധമായി കൈകാര്യം ചെയ്താൽ ബന്ധുവായ വൈദ്യുതി ഏറ്റവും വലിയ ശത്രുവായിത്തീരും. വൈദ്യുതി അപകടങ്ങളെ തുടർന്ന് പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെടുന്ന ദു:സ്ഥിതിയാണ്  നിലവിലുള്ളത്. ഈ സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച് ജീവനക്കാർക്കും പൊതുജനത്തിനും അവബോധം  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ 2014 മെയ് 2 മുതൽ 8 വരെ വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നു.
           
വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  2014 മെയ് 10ന്   രാവിലെ 10  മണി മുതൽ  12.30 വരെ കെ.എസ്.ഇ.ബി കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച്  സുരക്ഷാ പഠന ക്ലാസ് നടത്തുന്നു. വൈദ്യുതസുരക്ഷാ മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന പ്രസ്തുത പരിപാടിയിൽ വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും വയറിംഗ് തൊഴിലാളികളുടെയും പങ്കാളിത്തം ഉണ്ടാ‍കണമെന്ന് അഭ്യർത്ഥിക്കുന്നു

Wednesday, April 30, 2014

കെഎസ്ഇബി ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തി

കെഎസ്ഇബി കന്റോണ്‍മെന്റ് സെക്ഷനിലെ ജീവനക്കാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ കൊല്ലം പവര്‍ഹൗസ് വളപ്പില്‍ പ്രകടനവും യോഗവും നടത്തി. വിക്രം സാരാഭായി സ്പേസ് സെന്ററിലേക്കുള്ള ദേശീയപ്രാധാന്യമുള്ള ഉപകരണങ്ങളടങ്ങിയ കണ്ടെയ്നര്‍ കൊണ്ടുപോകുന്നതിന് റോഡിനു കുറുകെയുള്ള വൈദ്യുതിലൈനുകള്‍ അഴിച്ചുമാറ്റുന്നതിന് ഇടയിലാണ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടത്. വൈദ്യുതിമുടക്കം ഉണ്ടാകുമെന്ന മുന്നറിയിപ്പു നല്‍കുന്നതില്‍ കെഎസ്ഇബി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. കെഎസ്ഇബിഡബ്ല്യുഎ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് ഹരിലാല്‍ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി വീരേന്ദ്രകുമാര്‍, കെഇഡബ്ല്യുഎഫ് (എഐടിയുസി) സംസ്ഥാനകമ്മിറ്റി അംഗം ഡി ലാല്‍പ്രകാശ് എന്നിവര്‍ സംസാരിച്ചു. - (ദേശാഭിമാനി)

കെഎസ്ഇബി വര്‍ക്കേഴ്സ് അസോ. സുരക്ഷാവാരമായി ആചരിക്കും

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ അപകടമുക്ത വൈദ്യുത കേരളമെന്ന സന്ദേശമുയര്‍ത്തി മെയ് രണ്ടുമുതല്‍ എട്ടുവരെ അസോസിയേഷന്‍ നേതൃത്വത്തില്‍ സുരക്ഷവാരമായി ആചരിക്കും. വൈദ്യുതി മേഖലയിലെ അപകടങ്ങളൊഴിവാക്കുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന വാരാചണത്തിന്റെ ഭാഗമായി കൂട്ടയോട്ടം, ബൈക്ക്റാലി തുടങ്ങിയ പരിപാടികള്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഈ ദിവസങ്ങളില്‍ ബാഡ്ജ് ധരിച്ചായിരിക്കും തൊഴിലാളികള്‍ ജോലിക്ക് ഹാജരാവുക. എല്ലാദിവസവും സുരക്ഷാ പ്രതിജ്ഞയെടുക്കും. സെക്ഷന്‍ തലത്തിലും ഓഫീസുകളിലും സുരക്ഷാപരിപാലന വിശദീകരണ യോഗവും സംഘടിപ്പിക്കും. സുരക്ഷാ പരിപാലനം ശക്തമാക്കാന്‍ ഓഫീസ് തലത്തില്‍ ഫെസിലിറ്റേറ്റര്‍ കമ്മിറ്റിക്ക് രൂപം നല്‍കും. ഡിവിഷന്‍ തലത്തില്‍ സുരക്ഷ ക്ലാസുകളും സബ്ഡിവിഷന്‍തല ഫീല്‍ഡ് പരിശീലനവും സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം എന്നിവയും നടത്തും. സാധനസാമഗ്രികള്‍ ആവശ്യത്തിന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ അവലോകനംചെയ്ത് മഴക്കുമുമ്പെ പൂര്‍ത്തിയാക്കും. തിയേറ്ററുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട സ്ലൈഡുകള്‍ പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍, ജോയിന്റ് സെക്രട്ടറി കെ പുരുഷോത്തമന്‍, പി പി സുജയ എന്നിവര്‍ പങ്കെടുത്തു

Tuesday, April 8, 2014

വൈദ്യുതിമേഖല സംരക്ഷിക്കാന്‍ ഇടതുപക്ഷബദലിന് ശക്തിപകരുക

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ വ്യാഴാഴ്ച നടക്കും. വൈദ്യുതിമേഖലയെയും ജീവനക്കാരെയും ഉപയോക്താക്കളെയും സംബന്ധിച്ച് അതീവഗൗരവമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. വൈദ്യുതിമേഖലയുടെ വികസനത്തിന് സ്വകാര്യവല്‍ക്കരണമല്ലാതെ വഴിയില്ലെന്ന നിലപാട് സ്വീകരിച്ചവരാണ് എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍. രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ പിരിച്ചുവിട്ട് സ്വകാര്യവല്‍ക്കരിച്ചത്. ഇതിലൂടെ 18 ലക്ഷം കോടി രൂപയുടെ പൊതുമേഖല ആസ്തി സ്വകാര്യവ്യക്തികള്‍ ചുളുവിലയ്ക്ക് കൈക്കലാക്കി. സ്വകാര്യവല്‍ക്കരണത്തിനുശേഷം ഊര്‍ജപ്രതിസന്ധി മൂര്‍ച്ഛിക്കുകയും സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമാകുകയും ചെയ്തു. കാര്‍ഷിക- വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ വൈദ്യുതി ഇല്ലാത്തത് വികസനം മുരടിപ്പിച്ചു.

1948 മുതല്‍ "98 വരെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടും സംസ്ഥാന വൈദ്യുതിബോര്‍ഡുകളുടെ ആകെ ബാധ്യത 40,000 കോടി രൂപയായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനുശേഷം 2013ല്‍ ബാധ്യത രണ്ടരലക്ഷം കോടി രൂപയെന്നാണ് കമ്പനി അവകാശവാദം. പത്തുവര്‍ഷത്തിനകമുണ്ടായ, ഓഡിറ്റിങ്ങിന് വിധേയമാക്കാത്ത ഈ കടബാധ്യത ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് പണം നല്‍കാനാണ് സര്‍ക്കാര്‍തീരുമാനം. കേരളത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുമേഖലയില്‍ സംരക്ഷിക്കപ്പെട്ട ബോര്‍ഡിന് സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രഭസര്‍ക്കാര്‍ തയ്യാറായില്ല. വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണനടപടികള്‍ ഉദ്ദേശിച്ച ഫലംകണ്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സമ്മതിക്കേണ്ടി വന്നു.

ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഊര്‍ജമേഖല അടിയറവച്ചപ്പോള്‍ രാജ്യം കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങി. കേന്ദ്രനയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വൈദ്യുതിചാര്‍ജ് ക്രമാതീതമായി കൂട്ടി കേരളത്തില്‍ ഉപയോക്താക്കളെ പിഴിയുകയാണ്. വൈദ്യുതിനിയമം 2003ന്റെ പ്രത്യാഘാതങ്ങളും ദുരിതങ്ങളും അനുഭവിക്കുകയാണ് വൈദ്യുതി ഉപയോക്താക്കള്‍. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ നിയമത്തിലെ ഭേദഗതികള്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. വിനാശകരമായ സാമ്പത്തികനയങ്ങളുടെ കെടുതികള്‍ ഏറ്റുവാങ്ങുന്ന തന്ത്രപ്രധാന മേഖലയാണ് വൈദ്യുതിമേഖലയും സംസ്ഥാന വൈദ്യുതിബോര്‍ഡുകളും. വ്യവസായവികസനത്തിന്റെ അടിക്കല്ലായ ഊര്‍ജമേഖല പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ പ്രാപ്തിയും ആര്‍ജവവുമുള്ള ഭരണാധികാരികളാണ് വരേണ്ടത്.

ഊര്‍ജമേഖലയുടെ പൊതുമേഖലാവല്‍ക്കരണമാണ് രാജ്യസ്നേഹികള്‍ ആഗ്രഹിക്കുന്നത്. അധികാരം മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ലെന്നും, അധികാരകേന്ദ്രങ്ങളെ തീരുമാനിക്കേണ്ടത് ജനപക്ഷമാണെന്നുമുള്ള രാഷ്ട്രീയസന്ദേശമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുക എന്നതാണ് ജനപക്ഷബദല്‍. നവലിബറല്‍ നയങ്ങളും അതുണ്ടാക്കിയ വളര്‍ച്ചയും ഇന്ത്യാരാജ്യത്തെ വാനോളം വലുതാക്കിയെന്ന് വീമ്പിളക്കുന്ന സാമ്രാജ്യത്വ മൂലധന കോര്‍പറേറ്റ് ശക്തികളുടെ ദല്ലാളന്മാരായ ഭരണാധികാരികള്‍ക്ക് ശക്തമായ താക്കീതായി ഈ ദേശീയ തെരഞ്ഞെടുപ്പുഫലം മാറ്റണം.

വി ലക്ഷ്മണന്‍ ജനറല്‍ സെക്രട്ടറി, കെഎസ്ഇബി വര്‍ക്കേഴ്സ് അസോ. (സിഐടിയു)

മറക്കരുത് ജനപക്ഷം



Wednesday, April 2, 2014

ജീവനക്കാരുടെ കുടുംബസംഗമം

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2014 ഏപ്രിൽ 29 ന്  വൈദ്യുതി ബോർഡ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കൂട്ടയ്മ സംഘടിപ്പിച്ചു. ഐ.എം.എ ഹാളിൽ വച്ച് നടന്ന പരിപാടി മുൻ എം.പി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ കലാപരിപാടികൾ രസകരമായ അനുഭവമായി

Tuesday, March 4, 2014

വർക്കേഴ്സ് അസോസിയേഷൻ ജനറൽബോഡി യോഗം നടത്തി

                വൈദ്യുതിബോർഡിലെ നിലവിലെ സാഹചര്യങ്ങളും   പതിനാറാം ലോൿസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ ബോഡി യോഗം ചേർന്നു. ഇ.ഇ.എഫ്.ഐ ദേശീയ പ്രസിഡന്റ് കെ.ഒ.ഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി.ഡബ്ള്യു.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ, ജോയിന്റ് സെക്രട്ടറി ബി.ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സാബു, കെ.ശശി, അൻസർബാബു, എസ്.രാജീവൻ, വി.അനിൽകുമാർ, ജേക്കബ്ജോൺ, സിന്ധുരാജ്, രാജശേഖരൻ, എക്സ്.ജോൺസൺ, അനിൽകുമാർ, നൂറുദ്ദീൻ, ചന്ദ്രലാൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേഷൻ കൺ‌വീനർ എൻ.ആർ.അനി അധ്യക്ഷനായി.

വൈദ്യുതി കരാര്‍ത്തൊഴിലാളിയുടെ അപകടമരണം; അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി

എഴുകോണ്‍: ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് കരാര്‍ത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി. എഴുകോണ്‍ വൈദ്യുതിസെക്ഷന്‍ ഓഫീസിലെ കരാര്‍ത്തൊഴിലാളി വിനുമോന്‍ മരിച്ച സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവിനെ പിറവന്തൂരിലേക്ക് സ്ഥലംമാറ്റിയത്. ഒക്ടോബര്‍ എട്ടിന് ചീരങ്കാവ് കോഴിക്കോടന്‍ മുക്കിലാണ് അപകടം നടന്നത്. ലോ ടെന്‍ഷന്‍ ലൈനിലെ ഫ്യൂസ് ഊരാതെ തൊട്ടുമുകളിലൂടെ കടന്നുപോകുന്ന 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടത്തിയതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം. കെ എസ് ദേവായിരുന്നു ജോലിക്കു നേതൃത്വം നല്‍കിയത്. സംഭവത്തിന് ഉത്തരവാദിയായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനം സമരം തുടങ്ങിയപ്പോള്‍ സംഭവത്തില്‍ പങ്കില്ലാത്ത കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) അംഗമായ സബ് എന്‍ജിനിയര്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്തു. കുണ്ടറ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് രാഷ്ട്രീയവിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഡ്ചെയ്തത്. കെഎസ്ഇബി സേഫ്റ്റി കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവാണ് കുറ്റക്കാരനെന്നും ജോണ്‍സണ്‍ നിരപരാധിയാണെന്നും തെളിഞ്ഞു. പിന്നീട് ജോണ്‍സണെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുഡിഎഫ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ കെ എസ് ദേവിനെ സസ്പെന്‍ഡ് ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവിനെ സ്ഥലംമാറ്റാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തയ്യാറായത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ദ്രോഹനടപടി സ്വീകരിക്കുകയും അര്‍ഹമായ അവകാശം നിഷേധിക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. - 
deshabhimani

Monday, February 3, 2014

വോളീബോള്‍ - ഇരട്ടവിജയത്തോടെ കെ.എസ്.ഇ.ബി. ദേശീയ ലീഗില്‍

2014 ജനുവരി 12 മുതല്‍ 19 വരെ നീലേശ്വരത്തു നടന്ന 19 – mമത്സംസ്ഥാന ഇന്റര്‍ ക്ലബ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കെ.എസ്..ബിപുരുഷവനിതാ വോളീബോള്‍ ടീമുകള്‍ ജേതാക്കളായിഈ വിജയത്തോടെ ഈ വര്‍ഷത്തെ ദേശീയ ലീഗ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ഇരു ടീമുകളും കരസ്ഥമാക്കിപുരുഷ വിഭാഗം ഫൈനലില്‍ ഇന്‍ഡ്യന്‍ നേവിയെ 25-19, 25-22, 25-23 എന്ന ക്രമത്തില്‍ പരാജയപ്പെടുത്തിയ കെ.എസ്..ബിടീം 15വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്വനിതാ വിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ കെ.എസ്..ബി.ടീം 25-22, 25-19, 22-25, 25-20 എന്ന ക്രമത്തില്‍ കേരള പോലീസിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
alt














 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. എം. ശിവശങ്കര്‍ ഐ.എ.എസ്., ഡയറക്ടര്‍ (ട്രാന്‍സ്മിഷന്‍ & സിസ്റ്റം ഓപ്പറേഷന്‍സ്) ശ്രീ.കെ.വിക്രമന്‍ നായര്‍, ഡയറക്ടര്‍ (ജനറേഷന്‍ സിവില്‍) ശ്രീമതി അന്നമ്മ ജോണ്‍, ഡയറക്ടര്‍ അഡ്വ.ബി. ബാബുപ്രസാദ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (കമേഴ്സ്യല്‍) & സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ബി. നീന


Volley Ball Womens Team