വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Saturday, December 11, 2010

വൈദ്യുതിമേഖലയിലെ പുരോഗതി

          വൈദ്യുതിമേഖലയില്‍ പടിപടിയായ പുരോഗതി വ്യക്തമാക്കുന്നതാണ് പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത അവസ്ഥ. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വ്യവസായമേഖലയില്‍ നൂറുശതമാനം പവര്‍കട്ടും മൂന്നും മൂന്നരയും മണിക്കൂര്‍ ലോഡ്ഷെഡിങ്ങുമായിരുന്നു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി, ആദ്യ രണ്ടുവര്‍ഷംകൊണ്ടുതന്നെ സംസ്ഥാനം വൈദ്യുതിപ്രതിസന്ധിയില്‍നിന്ന് മുക്തിനേടി. വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. എല്ലാ കാലത്തുമെന്നപോലെ, തുടര്‍ന്ന് അധികാരമേറ്റ യുഡിഎഫ് വൈദ്യുതിരംഗത്തെ മുന്നേറ്റങ്ങളെയാകെ തകര്‍ത്തു. വീണ്ടുമൊരു പ്രതിസന്ധി രൂപപ്പെട്ടു വന്ന ഘട്ടത്തിലാണ് 2006ല്‍  എല്‍ ഡി എഫ് അധികാരത്തിലെത്തുന്നത്. ഈ സര്‍ക്കാരിന്റെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നതാണ് ഇക്കൊല്ലം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ വൈദ്യുതിമന്ത്രി എ കെ ബാലനു കഴിയുന്നതിലൂടെ തെളിയുന്നത്. 

ജലസംഭരണികളില്‍ ഇപ്പോള്‍ 55 ശതമാനം വെള്ളമുണ്ട്. ഇപ്പോഴുള്ള വെള്ളം ഉപയോഗിച്ച് 3650 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാം. 7000 ദശലക്ഷം യൂണിറ്റാണ് കേന്ദ്രപൂളില്‍നിന്നു ലഭിക്കേണ്ടത്. 3000 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നു വാങ്ങാനുള്ള കരാറായിട്ടുണ്ട്. 1000 ദശലക്ഷം യൂണിറ്റുകൂടി അധികമായി വാങ്ങിയാല്‍ വൈദ്യുതിക്ഷാമം ഉണ്ടാകില്ല. നാല്‍പ്പത്തേഴ് നിയമസഭാമണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ട്. ആകെ നൂറു മണ്ഡലത്തില്‍ നടക്കുന്ന ഈ സമഗ്ര പരിപാടി എല്ലാവര്‍ക്കും വൈദ്യുതി എന്ന തലത്തിലേക്ക് കേരളത്തെ ഉയര്‍ത്തും. കാല്‍നൂറ്റാണ്ടുകാലത്തേക്ക് വോള്‍ട്ടേജ് ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന നവീകരണം പ്രസരണസംവിധാനത്തില്‍ വരുത്തിയിട്ടുണ്ട്. ഊര്‍ജരംഗത്ത് എല്ലാതലത്തിലും ഗണ്യമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ വ്യവസായവളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതാണ് ഈ നേട്ടങ്ങള്‍. 
(from blog "Jagratha")

Friday, December 3, 2010

ചീമേനി താപനിലയം ആദ്യഘട്ടം 4 വര്‍ഷത്തിനകം കമീഷന്‍ ചെയ്യും


കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കി താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. എല്‍എന്‍ജി പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുതപദ്ധതിക്ക് 14,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം 2014-15ല്‍ കമീഷന്‍ ചെയ്യും. 1200 മെഗാവാട്ട് ഉല്‍പ്പാദനമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടം 2019-20ല്‍ പൂര്‍ത്തിയാക്കും. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്ക് വഴിതുറക്കുന്ന താപവൈദ്യുതനിലയം സംയുക്തസംരംഭമായി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കുമായി 26 ശതമാനം ഓഹരിയുണ്ടാകും. പദ്ധതിയുടെ പ്രാഥമിക നടപടിക്കായി സര്‍ക്കാരും കെഎസ്ഇബിയും കെഎസ്ഐഡിസിയും ഉള്‍പ്പെടുന്ന പ്രത്യേക കമ്പനി രൂപീകരിക്കും. 74 ശതമാനം ഓഹരി സംയുക്തസംരംഭത്തിലെ പങ്കാളിക്ക് നല്‍കും. പങ്കാളിയെ കണ്ടെത്താനായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കും. പദ്ധതിക്ക് 2000 ഏക്കര്‍ ഭൂമി കൈമാറുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. പാന്റേന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള ഭൂമിയാണ് കൈമാറുന്നത്. നിലയം പൂര്‍ത്തിയാകുന്നതോടെ ഒട്ടേറെ അനുബന്ധ വ്യവസായങ്ങള്‍ക്കും സാധ്യത തെളിയും. കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ പൈപ്പ് ലൈന്‍വഴി പ്രകൃതിവാതകം ചീമേനിനിലയത്തില്‍ എത്തിക്കും. ഇന്ധനമായി കല്‍ക്കരിയും പ്രകൃതിവാതകവും ഉപയോഗിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. പിന്നീട് പ്രകൃതിവാതകംമാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.   
(Deshabhimani 01.12.2010, Janashakthi)

Sunday, October 24, 2010

കേന്ദ്രത്തിന്റെ വൈദ്യുതിപദ്ധതികള്‍ക്ക് കേരളത്തില്‍നിന്ന് 27 അപേക്ഷ


ജവഹര്‍ലാല്‍ നെഹ്റു സോളാര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സൌരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കേരളത്തില്‍നിന്നു ലഭിച്ചത് 27 അപേക്ഷ. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 13 സ്ഥാപനങ്ങള്‍. ഇതില്‍ത്തന്നെ പ്രോസസിങ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത് നാലു സ്ഥാപനവും. 18.1 മെഗാവാട്ട് വൈദ്യുതി പദ്ധതികള്‍ക്കുള്ള അപേക്ഷയാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പദ്ധതിപ്രകാരം പ്രോജക്ടുകള്‍ സമര്‍പ്പിച്ചശേഷമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ കാലാവസ്ഥാപരമായ ഘടകങ്ങള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. എന്നാല്‍, ഈ വസ്തുത മറച്ചുവച്ചാണ് കേരളം അപേക്ഷപോലും സമര്‍പ്പിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നത്.

കേന്ദ്ര പാരമ്പര്യ ഊര്‍ജമന്ത്രാലയത്തിന്റെ സോളാര്‍ മിഷന്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ജൂണ്‍ 16നാണ്. ജൂണ്‍ 26നു സംസ്ഥാനസര്‍ക്കാരും ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. ജൂലൈ 12 ആയിരുന്നു അപേക്ഷ നല്‍കുന്നതിനുള്ള അവസാനതീയതി. ഇപ്രകാരം 27 അപേക്ഷയാണ് ലഭിച്ചത്. അതില്‍നിന്ന് 13 അപേക്ഷ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ത്തന്നെ കെ സി ചാക്കോ മുക്കാടന്‍, ശാന്തിഗിരി ആശ്രമം, കിന്‍ഫ്ര, മലങ്കര പ്ളാന്റേഷന്‍സ് എന്നീ നാലു സ്ഥാപനം മാത്രമാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത്. അവയുടെ തുടര്‍നടപടി ആരംഭിക്കുകയും ചെയ്തു.

പദ്ധതിയില്‍ സംസ്ഥാനങ്ങളെ മൂന്നു ബാന്‍ഡായാണ് തിരിച്ചിട്ടുള്ളത്. സൂര്യപ്രകാശത്തിന്റെ ലഭ്യത, മഴയില്ലാത്ത ദിവസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിവ്. അതില്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബാന്‍ഡ് എയിലാണ് വരുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയെ മാത്രം ബാന്‍ഡ് ബിയില്‍ ഉള്‍പ്പെടുത്തി. മറ്റു ജില്ലയെല്ലാം ബാന്‍ഡ് സിയിലാണ്. പാലക്കാട് ജില്ലയില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നു എന്ന കാരണത്താലാണ് ബാന്‍ഡ് ബിയില്‍പ്പെടുത്തിയത്. ബാന്‍ഡ് എയില്‍ ഉള്‍പ്പെടുന്നതിനാല്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് അധികസഹായം ലഭിച്ചു. ബാന്‍ഡ് ബിയില്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും പദ്ധതികള്‍ അനുവദിച്ചു.

കേരളത്തിലെ 13 ജില്ലയും ബാന്‍ഡ് സിയില്‍ ആയതിനാല്‍ പദ്ധതിയില്‍ കേന്ദ്രസഹായം ലഭിക്കുന്നതിനു സാധ്യത കുറവാണെന്ന് സംസ്ഥാനസര്‍ക്കാര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് സൌരോര്‍ജ മിഷന്‍ പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അനുസൃതമായ മാറ്റംവരുത്തണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ജൂലൈ 27നു ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. കേന്ദ്ര ഉള്‍ഗ്രാമ വൈദ്യുതീകരണ പദ്ധതിയില്‍പ്പെടുത്തി 20.4 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്കുവേണ്ടി ജില്ലാ പഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കേരള പവര്‍ സെക്രട്ടറി പോള്‍ ആന്റണി സെപ്തംബര്‍ 27നു സമര്‍പ്പിച്ചു.

ദേശാഭിമാനി 231010

Saturday, October 9, 2010

കുടുംബ സംഗമത്തില്‍ നിന്ന്

കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളുടെ ചില ചിത്രങ്ങള്‍.

Tuesday, October 5, 2010

കുടുംബ സംഗമം

              കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഒരു കൂട്ടായ്മ 2010 ഒക്ടോബര്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കരുനാഗപ്പള്ളി ഐശ്വര്യ ആഡിറ്റോറിയത്തില്‍  വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ ജീവനക്കാരും   കുടുംബ സമേതം പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
                                   കാര്യപരിപാടി
    ഉച്ചയ്ക്ക് 2 മണിക്ക് : ഉദ്ഘാടന സമ്മേളനം 
                 അധ്യക്ഷന്‍ : ശ്രീ.സി. ശ്രീകുമാര്‍  (ഡിവിഷന്‍ പ്രസിഡന്റ്‌)
                   സ്വാഗതം :  ശ്രീ. ഐ.അന്‍സര്‍ബാബു  (ഡിവിഷന്‍ സെക്രട്ടറി )
                ഉദ്ഘാടനം : സ.പി.കെ.ഗോപന്‍ (പു.ക.സ.ജില്ല സെക്രട്ടറി )
            ആശംസകള്‍ : സ.പി.ആര്‍.വസന്തന്‍ (cpi (m ) കരു:ഏരിയ സെക്രട്ടറി 
                                    : സ.ജി.വിക്രമന്‍ (cpi (m ) ചവറ ഏരിയ സെക്രട്ടറി )
                                    : ശ്രീമതി ബി.ജയശ്രീ (ksebwa സംസ്ഥാന ജോ.സെക്രട്ടറി )
                                    : ശ്രീ.എസ്.ഹരിലാല്‍ (ksebwa സംസ്ഥാന കമ്മിറ്റി അംഗം )
                                     കലാപരിപാടികള്‍
                കൃതജ്ഞത : സ.എസ്.രാജീവന്‍ (ഡിവിഷന്‍ ട്രഷറര്‍ )

Thursday, September 30, 2010

റീസ്ട്രക്ച്ചേര്‍ഡ് എ.പി.ഡി. ആര്‍.പി. പദ്ധതി - ആരോപണങ്ങള്‍ തെറ്റിദ്ധാരണമൂലം

വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന റീസ്ട്രക്ച്ചേര്‍ഡ് എ.പി.ഡി.  ആര്‍.പി. പദ്ധതിയുടെ ടെണ്ടറില്‍ ക്രമക്കേടുകളും അഴിമതിയും നടന്നു എന്ന് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും എം.എല്‍.എ. യുമായ ശ്രീ. ആര്യാടന്‍ മുഹമ്മദ് സെപ്റ്റംബര്‍ 23 ന് നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും മനസ്സിലാക്കാത്തില്‍ നിന്നുണ്ടായ തെറ്റിദ്ധാരണമൂലം ഉയര്‍ന്നു വന്നതാണ്.
ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതി സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ 2010 ജൂണ്‍ 26ന് നടത്തിയ പത്രസമ്മേളനത്തില്‍ പദ്ധതിയുടെ വിശദവിവരങ്ങളും ടെണ്ടര്‍ നടപടിക്രമങ്ങളും വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഐ.ടി. അധിഷ്ഠിത പദ്ധതിയാണ് റീ-സ്ട്രക്ച്ചേര്‍ഡ് എ.പി.ഡി.ആര്‍.പി. പൂര്‍ണ്ണമായും കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൂര്‍ണ്ണമായും കേന്ദ്ര ധനസഹായം ലഭ്യമാവുന്ന പദ്ധതിയാണെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേന്ദ്ര ഗ്രാന്‍റ് ലോണായി മാറുന്നതാണ്. അതുകൊണ്ടുതന്നെ സമയക്രമം പാലിച്ച് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വലിയ പ്രാധാന്യമാണ് കെ.എസ്.ഇ.ബി. നല്‍കുന്നത്.
ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (പി.എഫ്.സി.) യെയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിടിയിട്ടുള്ളത്. കേന്ദ്ര ധനസഹായം നല്‍കുന്നതും പി.എഫ്.സി. മുഖാന്തിരമാണ്. ടെണ്ടറിനാവശ്യമായ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍.എഫ്.പി.), ടെണ്ടര്‍ നിബന്ധനകള്‍, ടെണ്ടര്‍ ഇവാല്യൂവേഷന്റെ നടപടിക്രമങ്ങള്‍ എന്നിവയെല്ലാം പി.എഫ്.സി. യുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത് ടെണ്ടര്‍ പ്രക്രിയയുടെ എല്ലാ ഘട്ടത്തിലും പി.എഫ്.സി. യെ വിശാദാംശങ്ങള്‍ അറിയിക്കുകയും അവരുടെ അംഗീകാരം വാങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ.എസ്.ഇ.ബി. ടെണ്ടര്‍ നടപടികളില്‍ അഴിമതി കാട്ടി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
പി.എഫ്.സി. മുന്‍കൂട്ടി അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. പി.എഫ്.സി. യുടെ ടെണ്ടര്‍ നിബന്ധനകളും മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി. ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ടെണ്ടറുകള്‍ ലഭിച്ചതിനു ശേഷം നിബന്ധനകളില്‍ മാറ്റം വരുത്തിയെന്ന ആരോപണം ശരിയല്ല. സമയപരിധിയില്ലാതെ ലൈസന്‍സ് നല്‍കണമെന്ന് ടെണ്ടറില്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പ്രീ ബിഡ് മീറ്റിങ്ങിന്റെ ഭാഗമായി ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തണമെന്ന് പി.എഫ്.സി. അംഗീകരിച്ച പ്രമുഖ സ്ഥാപനങ്ങള്‍ എല്ലാം ആവശ്യപ്പെട്ടതനുസരിച്ച് പി.എഫ്.സി. യുടെ അംഗീകാരത്തോടെയാണ് ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിക്കും വളരെ മുമ്പ് തന്നെ ഈ മാറ്റം പ്രാബല്യത്തില്‍ വരുത്തി പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക കമ്പനിക്ക് ഈ മാറ്റം ഗുണമോ ദോഷമോ ഉണ്ടാക്കിയിട്ടില്ല.
മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടും മൂന്നും കമ്പനികള്‍ മാത്രമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ടെണ്ടറുകളില്‍ പങ്കെടുത്തത്. എന്നാല്‍ കേരളത്തില്‍ എട്ട് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തു. ടെണ്ടര്‍ വ്യവസ്ഥകള്‍ മൂലം മത്സരം കുറഞ്ഞു എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്.
ടെണ്ടര്‍ ലഭിച്ച ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.ഡി.എന്‍. കമ്പനി ബിഡ് സെക്യൂരിറ്റി സമര്‍പ്പിച്ചിരുന്നില്ല എന്ന ആരോപണവും ശരിയല്ല. ടെണ്ടറിനോടൊപ്പം ആവശ്യമായ നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡിമാന്‍റ് ഡ്രാഫ്റ്റ് കെ.ഡി.എന്‍. കമ്പനിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡി.ഡി. യില്‍ ചീഫ് എഞ്ചിനീയര്‍ എന്നതിനു പകരം ചീഫ് മാനേജര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചീഫ് മാനേജര്‍ എന്നത് ചീഫ് എഞ്ചിനീയര്‍ എന്ന മാറ്റത്തോടെ നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയും ടെണ്ടറിന്റെ സാങ്കേതിക സാമ്പത്തിക പരിശോധനകള്‍ക്കു മുമ്പ് തന്നെ ഈ സ്ഥാപനം, ഡിമാന്‍റ് ഡ്രാഫ്റ്റ് ചീഫ് എഞ്ചിനീയറുടെ പേരില്‍ മാറാവുന്നതാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഇളവ് കെ.ഡി.എന്‍. കമ്പനിക്ക് നല്‍കിയിട്ടില്ല.
ടെണ്ടറില്‍ പങ്കെടുത്ത സ്ഥാപനങ്ങളില്‍ ഒമ്നി എഗേറ്റ് എന്ന സ്ഥാപനം കണ്‍സോര്‍ഷ്യം പാര്‍ട്ണര്‍ ആയി കാണിച്ചിരുന്ന സ്ഥാപനത്തിന്റെ പേര് പി.എഫ്.സി. അംഗീകരിച്ച പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് പി.എഫ്.സി. യുടെ അംഗീകൃത പട്ടികയില്‍ അവരെയും ഉള്‍പ്പെടുത്തിയെന്ന ഒമ്നി എഗേറ്റിന്റെ വാദം പിഎഫ്.സി. യില്‍ നിന്നും സ്ഥിരീകരിച്ചതോടെ, ഒമ്നി എഗേറ്റടക്കം ടെണ്ടര്‍ സമര്‍പ്പിച്ച എട്ട് സ്ഥാപനങ്ങളും പ്രാഥമിക പരിശോധനയില്‍ യോഗ്യരാണെന്ന് കണ്ടെത്തുകയായിരുന്നു. പി.എഫ്.സി.യുടെ നിബന്ധനകള്‍ പ്രകാരം അടുത്ത ഘട്ടത്തിലെ ടെണ്ടര്‍ ഇവാല്യുവേഷനില്‍ രണ്ട് ഘടകങ്ങളുണ്ട്. സാങ്കേതിക പരിശോധനയും സാമ്പത്തിക പരിശോധനയുമാണ് ഇവ. സാങ്കേതിക പരിശോധനക്കും സാമ്പത്തിക പരിശോധനക്കും 50 ലാണ് സ്കോര്‍ ഇടുന്നത്. സാങ്കേതിക സ്കോറും സാമ്പ ത്തിക സ്കോറും കൂട്ടി ആകെ 100 ല്‍ കൂടുതല്‍ സ്കോര്‍ കിട്ടുന്ന സ്ഥാപനത്തെയാണ് സക്സസ്സ് ഫുള്‍ ബിഡറായി കണ്ടെത്തേണ്ടത്. കുറഞ്ഞത് 35 മാര്‍ക്കെങ്കിലും സാങ്കേതിക സ്കോര്‍ ലഭിക്കാത്ത കമ്പനികളെ അയോഗ്യരാക്കണമെന്നും പി. എഫ്.സി. യുടെ നിബന്ധനകളില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
ഈ നടപടിക്രമങ്ങള്‍ പ്രകാരം സാങ്കേതിക പരിശോധന നടത്തിയപ്പോള്‍ സമാനമായ പ്രവൃത്തി പരിചയത്തിന്റെ അഭാവത്തില്‍ ഒമ്നി എഗേറ്റ് എന്ന കമ്പനിക്ക് 33.8 എന്ന സാങ്കേതിക സ്കോര്‍ മാത്രമേ ലഭിച്ചുള്ളൂ. 35 മാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ഈ കമ്പനിയെ അയോഗ്യരായി പ്രഖ്യാപിച്ചു. ഇവരുടെ സാമ്പത്തിക ഓഫര്‍ തുറക്കാതെ തിരിച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ സാമ്പത്തിക ഓഫര്‍ തുറക്കുകപോലും ചെയ്തിട്ടില്ലാത്ത സ്ഥാപനമാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തത് എന്ന നിലയില്‍ ആരോപിച്ചിരിക്കുന്നത് തികച്ചും വസ്തുതാവിരുദ്ധമാണ്. കേന്ദ്ര നോഡല്‍ ഏജന്‍സിയായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് തികച്ചും ശാസ്ത്രീയമായാണ് സാങ്കേതിക സ്കോര്‍ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒമ്നി എഗേറ്റിനെ അയോഗ്യരായി നിശ്ചയിച്ചത് ടെണ്ടര്‍ മാനദണ്ഢത്തിനനുസൃതമാണ്. ഇത് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിക്കുകയും ചെയ്തു.
ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയില്‍ ആകെ ക്വോട്ട് ചെയ്യുന്ന തുക മാത്രം പരിശോധിച്ചല്ല ലോവസ്റ്റ് ബിഡറെ കണ്ടെത്തുന്നത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചിട്ടുള്ള ടെണ്ടര്‍ നിബന്ധനകള്‍ പ്രകാരം ടെണ്ടറിലെ ഓരോ ഇനങ്ങളുടെയും തുക പരിശോധിക്കുകയും ടെണ്ടര്‍ നിബന്ധനകള്‍ക്ക് വ്യത്യസ്തമായി ഏതെങ്കിലും ഇനം ക്വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിബന്ധനകള്‍ നിഷ്ക്കര്‍ഷിക്കുന്ന വിധത്തില്‍ ലോഡിംഗിന് വിധേയമാക്കുകയും ചെയ്താണ് ഓരോ കമ്പനിയുടെയും ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യൂവേറ്റ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ക്ക് ഫിനാന്‍ഷ്യല്‍ സ്കോര്‍ നല്‍കുന്നത്.
മറ്റ് ഏഴ് സ്ഥാപനങ്ങളുടെയും പ്രൈസ് ബിഡ് തുറന്ന് വിശദമായി പരിശോധിച്ചതില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്ന എം.ഐ.സി. എന്ന സ്ഥാപനം, പദ്ധതിയിലെ ഏതാനും ചില പ്രവര്‍ത്തികളുടെ /സാധനങ്ങളുടെ ചിലവ് വിട്ട് കളഞ്ഞതായി കണ്ടെത്തി. പി.എഫ്.സി. യുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥാപനം വിട്ടുകളഞ്ഞ പ്രവര്‍ത്തികളുടെ/സാധനങ്ങളുടെ ചിലവ് കണക്കാക്കി ക്വോട്ട് ചെയ്ത തുകയുടെ കൂടെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഈ സ്ഥാപനം മൂന്നാം സ്ഥാനത്തായി മാറി. ഇത്തരത്തില്‍ പൂര്‍ണ്ണമായും നിബന്ധനകള്‍ പാലിച്ച് നടത്തിയ സാങ്കേതിക സാമ്പത്തിക പരിശോധനകളില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയത് ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ സ്ഥാപനമായ കെ.ഡി.എന്‍. കമ്പനിയാണ്.
കെ.എസ്.ഇ.ബി. യുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ സംസ്ഥാന ഊര്‍ജ്ജ വകുപ്പ്, ധനകാര്യവകുപ്പ്, നിയമവകുപ്പ് എന്നിവ പരിശോധിക്കുകയും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുള്ള ടെണ്ടര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ 2-9-2010 ലെ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ കെ.എസ്.ഇ.ബി.യുടെ ടെണ്ടര്‍ നടപടികള്‍ അംഗീകരിക്കുകയും ചെയ്തു.
ഇതോടൊപ്പം കെ.എസ്.ഇ.ബി. സ്വീകരിച്ച ടെണ്ടര്‍ നടപടികള്‍ കേന്ദ്ര നോഡല്‍ ഏജന്‍സിയായ പി.എഫ്.സി. യുടെ പരിശോധനക്കും സമര്‍പ്പിച്ചു. അവരുടെ പരിശോധനയിലും ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയുടെ കരാര്‍ നല്‍കാന്‍ നടത്തിയ ടെണ്ടര്‍ നടപടികള്‍ പി.എഫ്.സി. യുടെ മാനദണ്ഡങ്ങള്‍ പാലിച്ചും നിയമാനുസൃതവും ആണെന്ന് അംഗീകരിച്ചിട്ടുണ്ട്. എല്ലാ ചട്ടങ്ങളും പാലിച്ച് സുതാര്യമായി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നു എന്ന് ശ്രീ. ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ച ആരോപണം കെ.എസ്.ഇ.ബി. പിന്തുടര്‍ന്ന ടെണ്ടര്‍ നടപടികളെ പറ്റി പൂര്‍ണ്ണമായ വിവരങ്ങള്‍ അദ്ദേഹത്തിന് ലഭ്യമാകാത്തതിനാലാണെന്ന് ബോര്‍ഡ് കരുതുന്നു. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ഇവ പരിശോധിച്ച് അംഗീകാരം നല്‍കി എന്ന കാര്യവും അദ്ദേഹം അറിഞ്ഞിട്ടില്ല എന്നുമാണ് കെ.എസ്.ഇ.ബി. കരുതുന്നത് എന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിക്കുന്നു.
(കെ.എസ്.ഇ.ബിയുടെ 27-09-2010ലെ പത്രക്കുറിപ്പ്)

Friday, September 17, 2010

കേരളത്തിലെ മാനവശേഷിവികസനം ലോകരാജ്യങ്ങള്‍ക്കു തുല്യം


കേരളത്തിലെ മാനവശേഷിവികസനം ലോകരാജ്യങ്ങള്‍ക്കു തുല്യമെന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്

കേരളത്തിലെ മാനവശേഷിവികസനം ചില ലോകരാജ്യങ്ങള്‍ക്കു തുല്യമാണെന്ന് യുഎന്‍ഡിപി- കേന്ദ്ര ആസൂത്രണ കമീഷന്‍ പഠന റിപ്പോര്‍ട്ട്. കുറഞ്ഞ വരുമാനം ലഭിക്കുന്നവരിലും ജീവിതനിലവാരം ഉയര്‍ന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരളം വന്‍ പുരോഗതിയാണ് നേടിയിരിക്കുന്നത്. കേന്ദ്രം 2020ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട പല നേട്ടങ്ങളും കേരളം 2007-08 കാലയളവില്‍ത്തന്നെ നേടിയിരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനവശേഷി വികസനത്തിനായി സംസ്ഥാനത്തിന്റെ ആസൂത്രണ പദ്ധതികള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്.
കേരളത്തില്‍ കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യുഎന്‍ഡിപിയും കേന്ദ്ര പ്ളാനിങ് കമീഷനും പഠനം നടത്തിയത്. വയനാട്ടിലെ തിരുനെല്ലി, കോട്ടത്തറ, കണ്ണൂരിലെ അഴീക്കോട്, കോട്ടയം മാടപ്പള്ളി, എറണാകുളം ഏലൂര്‍ എന്നീ പഞ്ചായത്തുകളിലെ ജീവിതസാഹചര്യങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കി. ജനന നിരക്ക് കേരളത്തില്‍ കുറവാണ്. പ്രായമായവര്‍ വര്‍ധിച്ചുവരുന്ന പ്രത്യേകതയും കേരളത്തില്‍ ഉണ്ട്. കൂടാതെ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ചില പ്രത്യേക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവശേഷി വികസനത്തെപ്പറ്റി പല വിഭാഗങ്ങളിലായി 35 പുസ്തകങ്ങളാണ് റിപ്പോര്‍ട്ടുകളായി തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഠനങ്ങള്‍ വളരെ ശ്രദ്ധേയമാണെന്നും ഇതിലുള്ള വസ്തുതകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക്, ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ടിക്കാറാം മീണ, ജെഎന്‍ യു പ്രൊഫസര്‍ ജയതി ഘോഷ്, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് അംഗങ്ങളായ സി പി നാരായണന്‍, ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. കെ എന്‍ ഹരിലാല്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

deshabhimani 17092010

Monday, September 6, 2010

പണിമുടക്ക്‌ - സംയുക്ത ജാഥ നടത്തി

        
             സെപ്തംബര്‍ 7 ലെ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ ഡിവിഷനിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഡിവിഷന് കീഴിലുള്ള തൊഴിലാളികള്‍ ടൌണ്‍ ചുറ്റി  പ്രകടനം നടത്തി. ഇലക്ട്രിസിടി എംപ്ലോയീസ് കോണ്ഫെഡറേഷന്‍, ഇലക്ട്രിസിടി എംപ്ലോയീസ് ഫെടെറേഷന്‍, ഓഫീസേഴ്സ് അസോസിയേഷന്‍, വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ ഓഫീസിനു മുന്നില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പണി മുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തി.

Tuesday, August 31, 2010

ദേശീയ പണിമുടക്കിലേക്ക് നയിച്ച കാരണങ്ങള്‍

                               2010 സെപ്തംബര്‍ 7 ന് രാജ്യത്തെ പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളായിട്ടുള്ള സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.ഐ .ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, എ.ഐ.സി.സി.ടി.യു, എല്‍ .പി.എഫ് തുടങ്ങി 9 സംഘടനകള്‍  രാജ്യവ്യാപകമായി പണിമുടക്കാന്‍ 2010 ജൂലൈ 15ന് ന്യൂഡല്‍ഹിയില്‍  ചേര്‍ന്ന വിവിധ ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചിരിക്കുകയാണ്.                            
                            വിലക്കയറ്റം തടയണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രത്യേകിച്ച് ഭക്‌ഷ്യധാന്യങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്ര ഗവന്മേന്റ്റ് നടപടികള്‍ സ്വീകരിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങളുടെ വില  17 % വര്‍ധിച്ചതും പണപ്പെരുപ്പം രണ്ടക്ക സംഖ്യ ആയതും തൊഴിലാളികളെ കൂടുതല്‍ കഷ്ടത്തിലാക്കി. തുടര്‍ച്ചയായ തൊഴില്‍ നിയമ ലംഘനവും ട്രേഡ് യൂണിയന്‍ അവകാശ ലംഘനവും നടക്കുന്നതിനാല്‍ സംഘടനകള്‍ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുവെങ്കിലും ഇത് രണ്ടും കൂടുതല്‍ രൂക്ഷമായി തുടരുകയാണ്.
                            തൊഴിലാളികളുടെ ജോലി നഷ്ടപ്പെടല്‍, കൂലിക്കുറവ്, മോശമായ ജീവിത സാഹചര്യങ്ങള്‍, ജോലി സമയം വര്‍ധിപ്പിക്കല്‍, അമിതമായ കോണ്ട്രാക്റ്റ്വല്‍ക്കരണം സ്ഥിരം ജോലി ഒഴിവാക്കലും പുറം കരാര്‍ നല്‍കലും, മനുഷ്യത്വ രഹിതമായ ചൂഷണം എന്നിവ സംബന്ധിച്ച് ട്രേഡ് യൂണിയനുകള്‍ എതിര്‍പ്പ് ഉന്നയിചിരുന്നുവെങ്കിലും ആ പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കപ്പെട്ടില്ല.
                           ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന്റെ   വിനാശകരമായ നയം സര്‍ക്കാര്‍ നിര്‍ബാധം തുടരുകയാണ്. കോള്‍ ഇന്ത്യാ ലിമിടഡ്, ബി.എസ്.എന്‍.എല്‍, സെയ്ല്‍, എന്‍.എല്‍, സി, ഹിന്ദുസ്ഥാന്‍ കോപ്പെര്‍, എന്‍.എം.ഡി,സി, എന്‍.ടി.പി.സി, പവര്‍ഗ്രിഡ്‌ കോര്‍പറേഷന്‍ തുടങ്ങിയവയുടെ ഓഹരികളാണ് ഒടുവില്‍ വിറ്റഴിച്ചത്.
                      യാതൊരു പരിമിതിയും കൂടാതെ അസംഘടിത മേഘലാ തൊഴിലാളികള്‍ക്കായി സമഗ്രവും സാര്‍വത്രികവുമായ സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ വിപുലമായ ക്ഷേമ ഫണ്ട് രൂപീകരിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും നാമമാത്രമായ ഫണ്ട് മാത്രമേ അനുവദിച്ചിട്ടുള്ളൂ. പരിമിതപ്പെടുത്താനുള്ള വ്യവസ്ഥകള്‍ തുടരുന്നുമുണ്ട്.
                      ട്രേഡ്  യൂണിയനുകളുടെ പ്രതിഷേധത്തെ അവഗണിക്കുന്നുവെന്ന് മാത്രമല്ല ഭകഷ്യ ധാന്യങ്ങളുടെ വിലവര്‍ധനവിന്റെ വേഗത കൂടുന്ന നയങ്ങളുമായി എതിര്‍പ്പുകള്‍ വക വെയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പെട്രോളിയം വില നിശ്ചയിക്കുന്നതിന് നിലവിലുള്ള ഗവന്മേന്റ്റ് നിയന്ത്രണം നീക്കം ചെയ്തത് വഴി പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതിന് ഇടവരുത്തി. ഊര്‍ജ മേഖലയും  കമ്പോള ശക്തികള്‍ക്ക്  കയ്യടക്കുന്നതിനുള്ള നയങ്ങളും നടപടികളുമാണ് കേന്ദ്ര സംസ്ഥാന റെഗുലെറ്ററി കമ്മിറ്റികള്‍ അടക്കം ആ രംഗത്ത് നടപ്പാക്കുന്നത്. 

Saturday, August 28, 2010

കെ.എസ്.ഇ.ബിക്ക് അഖിലേന്ത്യാ ഫുട്ബാള്‍ കിരീടം

മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി സ്മാരക കപ്പ് കെ.എസ്.ഇ.ബി ടീമിന് അഭിനന്ദനങ്ങള്‍ 
Posted on: 29 Aug 2010





കൊല്ലം: ആറാമത് മുനിസിപ്പല്‍ സുവര്‍ണ ജൂബിലി സ്മാരക ഫുട്‌ബോള്‍ കിരീടം തിരുവനന്തപുരം കെ.എസ്.ഇ.ബി. സ്വന്തമാക്കി. ഫൈ
നലിലും ടൈബ്രേക്കര്‍ തന്നെയാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ഷൂട്ടൗട്ടില്‍ ചെന്നൈ ഇന്ത്യന്‍ ബാങ്കിനെ 4-2ന് തകര്‍ത്താണ് കെ.എസ്.ഇ.ബി. കിരീടത്തില്‍ മുത്തമിട്ടത്.

നിശ്ചിത സമയത്തില്‍ ടീമുകള്‍ ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ടൈബ്രേക്കര്‍ വേണ്ടിവന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടൂര്‍ണമെന്റില്‍ രണ്ടുതവണ ടീമിനെ കൈപിടിച്ചുയര്‍ത്തിയഭാഗ്യം ഇത്തവണ ഇന്ത്യന്‍ ബാങ്കിനെ കടാക്ഷിച്ചില്ല. 19-ാം മിനിട്ടിലും 88-ാം മിനിട്ടിലും രണ്ടുഷോട്ടുകള്‍ പാഴായി. 42-ാം മിനിട്ടിെല ഫൗള്‍ ഗോളും 72-ാം മിനിട്ടില്‍ ജോണ്‍ പോളിന്റെ ഗോള്‍ ഓഫ്‌സൈഡ് വിഫലമാക്കിയതും ടീമിനു വിനയായി. ഷൂട്ടൗട്ട് റൗണ്ടില്‍ സ്‌ടൈക്കര്‍ സതീഷ്‌കുമാറിന്റെ ഗോള്‍ ബാറില്‍ തട്ടി പാഴായതാണ് ബാങ്കിന്റെ പരാജയത്തിന് വഴി തുറന്നത്. കെ.എസ്.ഇ.ബി. ഗോളി നെല്‍സന്റെ ഉശിരന്‍ പ്രകടനം കൂടിയായ
പ്പോള്‍ ഇന്ത്യന്‍ ബാങ്ക് തോല്‍വിയുടെ രുചിയറിഞ്ഞു.

കെ.എസ്.ഇ.ബി.ക്കുവേണ്ടി ക്യാപ്റ്റന്‍ നൗഷാദ് പ്യാരി, വി.വി.സുര്‍ജിത്, പ്രിന്‍സ് പൗലോസ്, ഡോണല്‍ കെന്നി എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഇന്ത്യന്‍ ബാങ്കിനുവേണ്ടി ക്യാപ്റ്റന്‍ ഇഗേ്‌നഷ്യസ് സതീഷിനും പ്രേംകുമാറിനും മാത്രമേ ലക്ഷ്യം കാണാന്‍ കഴിഞ്ഞുള്ളൂ. ജോണ്‍ പോളിന്റെ ഗോള്‍ പാഴായി. അഞ്ച് ദിവസം നീണ്ടുനിന്ന ഫുട്‌ബോള്‍ ആവേശങ്ങള്‍ക്ക് തിരശ്ശീല വീണു.

51 പവന്‍ തൂക്കമുള്ള ഗോള്‍ഡന്‍ കപ്പ് കെ.എസ്.ഇ.ബിയുടെ ക്യാപ്റ്റന്‍ നൗഷാദ് പ്യാരി കളക്ടര്‍ എ.ഷാജഹാനില്‍ നിന്ന് ഏറ്റുവാങ്ങി. മേയര്‍ അഡ്വ. രാജേന്ദ്ര ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സോമപ്രസാദ്, ഡെപ്യൂട്ടി മേയര്‍ പ്രൊഫ.വെളിയം രാജന്‍, ഈസ്റ്റ് സി.ഐ വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
(മാതൃഭൂമി വാര്‍ത്ത)

Friday, August 27, 2010

സെപ്തംബര്‍ 7 - ദേശീയ പണിമുടക്ക്‌

         2010   സെപ്തംബര്‍ 07 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ പണിമുടക്ക്‌ നടത്തുന്നു.   
* സാര്‍വത്രികമായ പൊതുവിതരണവും   ചരക്കു വിപണിയിലെ ഊഹക്കച്ചവടം   ചരക്ക് വിപണിയിലെ ഊഹക്കച്ചവടം തടയുന്നതും പോലെയുള്ള അനുയോജ്യമായ വിതരണ - തിരുത്തല്‍ നടപടികളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക.
* മാന്ദ്യം ബാധിച്ച മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അതാത് സംരംഭങ്ങള്‍ക്ക്‌ ഉത്തേജക പാക്കേജുകള്‍ നല്‍കുന്നതിന് വേണ്ടിയും പശ്ചാത്തല വികസനത്തില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും മൂര്‍ത്തവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കുക.
* ഒരു വിധത്തിലുള്ള ഒഴിവാക്കലോ ഉപേക്ഷിക്കലോ കൂടാതെ എല്ലാ അടിസ്ഥാന തൊഴില്‍  നിയമങ്ങളും  കര്‍ശനമായി നടപ്പിലാക്കുക. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുക.
* അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം 2008 പ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അര്‍ഹത ദാരിദ്ര്യ രേഖയെ അടിസ്ഥാനപ്പെടുത്തി പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ റദ്ദ് ചെയ്യുന്നതിനും തൊഴില്‍ വകുപ്പ് പാര്‍ലമെന്ററി  സ്റാന്ടിംഗ് കമ്മിറ്റിയുടെയും അസംഘടിത മേഖലയിലെ സംരംഭങ്ങള്‍ സംബന്ധിച്ച ദേശീയ കമ്മീഷന്റെയും ശുപാര്‍ശകള്‍ക്ക് അനുസരിച്ച് കരാര്‍/ താല്‍ക്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ദേശീയമായി അടിസ്ഥാനതല സാമൂഹ്യ സുരക്ഷ പ്രദാനം ചെയ്യുന്നതിന് അസംഘടിത മേഖലക്ക് വേണ്ടിയുള്ള കരുതല്‍ നിധി രൂപീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുക.
* ബജറ്റ് കമ്മി പരിഹരിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക; പകരം അവയുടെ വര്‍ധിച്ചു വരുന്ന മിച്ചവും കരുതല്‍ ധനവും അവയുടെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയും രോഗഗ്രസ്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയും    
ഉപയോഗിക്കുക. 
          രാജ്യ വ്യാപകമായി സംയുക്താഹ്വാന പ്രകാരം നടത്തുന്ന ഈ പൊതുപണിമുടക്ക് വിജയമാക്കണമെന്ന്  സംഘടനാ ഭേദമന്യേ രാജ്യത്താകെയുള്ള അധ്വാനിക്കുന്ന ജനങ്ങളോടാകെ കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസ്സോസ്സിയേഷന്‍ ആഹ്വാനം ചെയ്യുന്നു.

Tuesday, July 27, 2010

പ്രതിഷേധ ദിനം ആചരിച്ചു.




ഇലക്ട്രിസിറ്റി റെഗുലെറ്ററി   കമ്മീഷന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് വര്‍ക്കേഴ്സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റി ജൂലൈ 27 പ്രതിഷേധ ദിനമായി ആചരിച്ചു.    

Monday, July 19, 2010

ജനറല്‍ ബോഡി യോഗം

         എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിവിഷന്‍ ജനറല്‍ ബോഡി യോഗം 21.07.2010 ബുധനാഴ്ച   കരുനാഗപ്പള്ളി, പുള്ളിമാന്‍ ജംഗ്ഷന്‍, ഐശ്വര്യാ ആഡിറ്റോറിയത്തില്‍  വച്ച് കൂടി . സംസ്ഥാന അസിസ്ടന്റ്റ് സെക്രടറി സ: വി.എസ്.അജിത്‌ കുമാറും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു . 

Sunday, July 18, 2010

വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളി അനുകൂല സമീപനം.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ മേയ് 2006 മുതല്‍ 31 .05 .2010 വരെ ഇലക്‌ട്രിസിടി  ബോര്‍ഡില്‍ നടന്ന നിയമനങ്ങള്‍
പി.എസ്.സി. വഴി
 ഇലക്‌ട്രിസിടി വര്‍ക്കര്‍                   :  4941
 കാഷ്യര്‍                                        :    567  
മീറ്റര്‍ റീഡര്‍                                     :     33
ഫെയര്‍ കോപ്പി അസിസ്ടന്റ്റ്           :       3  
സബ് എന്ജിനീര്‍  (ഇല)                  :    465 
അസിസ്ടന്റ്റ് എന്ജിനീര്‍ (ഇല)       :    428 
അസിസ്ടന്റ്റ് എന്ജിനീര്‍(സിവില്‍   ) :    90
ഡിവിഷണല്‍ അക്കൌണ്ടന്റ്           :    02    
ആശ്രിത നിയമനം  
ഓഫീസ് അസിസ്ടന്റ്റ്                      :  116 
സ്വീപര്‍   / സ്കാവഞ്ചര്‍                :       06  
ഇലക്‌ട്രിസിടി വര്‍ക്കര്‍                    :      51
 കാഷ്യര്‍                                         :      59 
 മീറ്റര്‍ റീഡര്‍                                   :      19 
ഡ്രൈവര്‍                                        :      04 
 ഫെയര്‍ കോപ്പി അസിസ്ടന്റ്റ്         :      33 
 സബ് എന്ജിനീര്‍  (ഇല)                 :      49 
 സബ് എന്ജിനീര്‍  (സിവില്‍)           :      06  
സ്പോര്‍ട്സ് ക്വോടയിലെ നിയമനം 
ഓഫീസ് അറ്റന്ടന്റ്റ്                         :   18
സ്പോര്‍ട്സ് അസിസ്ടന്റ്റ്               :    06 
ജൂനിയര്‍  അസിസ്ടന്റ്റ്                   :    20  
എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് വഴി നിയമിച്ച വികലാംഗരെ സ്ഥിരപ്പെടുത്തിയത് 


 ഫെയര്‍ കോപ്പി അസിസ്ടന്റ്റ്          : 18 
 കാഷ്യര്‍                                          : 01 
 സബ് എന്ജിനീര്‍  (ഇല)                 :      01  
 സബ് എന്ജിനീര്‍  (സിവില്‍)           :     01   



Sunday, June 6, 2010

കേരളത്തിന്റെ വൈദ്യുതി പദ്ധതികളെ പിന്തുണയ്ക്കുക.

          നമ്മുടെ രാജ്യം പൊതുവില്‍ ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ രൂക്ഷമാകുമെന്നാണ് പതിനൊന്നാം പദ്ധതിയുടെ ലക്ഷ്യവും സ്ഥാപിതശേഷി പൂര്‍ത്തീകരിക്കുന്നതിലുള്ള  പുരോഗതിയും താരതമ്യപ്പെടുത്തിയാല്‍ (ലക്‌ഷ്യം  78700 മെഗാവാട്ട്, കൈവരിച്ചത് 27069  മെഗാവാട്ട്) കാണാന്‍ കഴിയുന്നത്‌. ഇപ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോഡ്ഷെഡിംഗ്  ഇനിയും വര്‍ദ്ധിക്കുമെന്നാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്.        കേരളത്തിനാവശ്യമുള്ള വൈദ്യുതി ദീര്‍ഘകാല ആവശ്യം കണക്കിലെടുത്ത് ഉത്പാദിപ്പിക്കുന്നതിനു നടപടി എടുത്തില്ലെങ്കില്‍ ഇപ്പോള്‍ അത്യാവശ്യത്തിനു വെളിയില്‍ നിന്നുകൂടി വാങ്ങി വലിയ കുഴപ്പമില്ലാതെ നില നിന്ന് പോകുന്ന അവസ്ഥ തുടരാന്‍ കഴിയില്ല. നമ്മുടെ സംസ്ഥാനത്താണെങ്കില്‍ വൈദ്യുതി ആവശ്യം താരതമ്യേന വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഉത്പാദന,സേവന മേഖലകളില്‍  ഉണ്ടായിട്ടുള്ള പുരോഗതിയും ഗാര്‍ഹിക മേഖലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്  (18  ലക്ഷം പുതിയ കണക്ഷനുകള്‍ ) വൈദ്യുതി നല്‍കാന്‍ അതിവേഗത്തില്‍ എടുത്ത നടപടിയുടെയും ഫലമാണിത്.  2010മാര്‍ച്ച് 24 -ആം തീയതിയിലെ   വൈദ്യുതി ഉപഭോഗം 56.24ദശലക്ഷം യൂണിറ്റാണ്. ഈ നിരക്ക് വച്ച് നോക്കിയാല്‍ പോലും നടപ്പുവര്‍ഷം  20534.9  ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി വേണ്ടിവരും. കേന്ദ്രഗവണ്‍മെന്റിന്റെ 17-ആം പവര്‍ സര്‍വ്വേ പ്രകാരം 2012-13   വര്‍ഷത്തില്‍  20631  ദശലക്ഷം യൂണിറ്റ്‌ ആയിട്ടേ കേരളത്തിന്റെ വൈദ്യുതി ആവശ്യം വര്‍ദ്ധിക്കുകയുള്ളുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിന് രണ്ട് വര്ഷം മുമ്പ് തന്നെ കേരളത്തിന്റെ ആവശ്യം ആ നിരക്കില്‍ ഉയരാന്‍ പോവുകയാണ്.         കൊച്ചിയിലെ എല്‍.എന്‍.ജി.ടെര്‍മിനലും കണ്ടയ്നെര്‍ ടെര്‍മിനലും മെട്രോ റയിലും പാലക്കാട് കോച്ച് ഫാക്ടറിയും ഇന്‍ഫോ പാര്‍ക്ക്‌, തിരുവനന്തപുരം ടെക്നോ പാര്‍ക്ക്‌ ഇവയുടെ പുതിയ വികസന പരിപാടികളും വിഴിഞ്ഞം തുറമുഖവും എല്ലാം പ്രാവര്‍ത്തികമാകുന്നതിനനുസരിച്ച് വൈദ്യുതി ഡിമാണ്ട് എല്ലാ കണക്കുകൂട്ടലുകളെയും മറികടന്നു കുതിച്ചുയരാനാണിട. ഈ ആവശ്യങ്ങള്‍ നിറവേറ്റക്കത്തക്ക രീതിയില്‍ വൈദ്യുത പദ്ധതികള്‍ അതിവേഗം പണി കഴിപ്പിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ നേരത്തേക്കുള്ള വൈദ്യുതി കാറ്റും ലോഡ്ഷെടിങ്ങും  നടപ്പിലാക്കാന്‍ കേരളം നിര്‍ബന്ധിതമാകും.        കേരളത്തിലെ ജല വൈദ്യുത പദ്ധതികളില്‍ നിന്നാകെ (സ്വകാര്യ മേഖല ഉള്‍പ്പെടെ ) ഒരു വര്ഷം ലഭിക്കുന്ന വൈദ്യുതി  7028.72 ദശലക്ഷം യൂണിറ്റാണ്. താപ വൈദ്യുത നിലയങ്ങളില്‍ നിന്ന് ( കേന്ദ്ര പൊതു മേഖല, സ്വകാര്യ മേഖല, സംസ്ഥാന പൊതുമേഖല ) ആകെ ലഭിക്കാവുന്നത് 4899    ദശലക്ഷം യൂണിറ്റാണ് . കാറ്റില്‍ നിന്നും (സ്വകാര്യ മേഖലയും പൊതു മേഖലയും ) ലഭിക്കാവുന്നത്  33.5  ദശലക്ഷം യൂണിറ്റാണ് . അങ്ങിനെ മൊത്തം 11961.22 ദശലക്ഷം യൂണിറ്റാണ് കേരളത്തിലുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭിക്കാവുന്ന വൈദ്യുതി. കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത് പ്രതിദിനം 22  ദശലക്ഷം യൂണിറ്റിന്റെ അടിസ്ഥാനത്തില്‍   8030   ദശലക്ഷം യൂണിറ്റാണ്. ഇതെല്ലാം ഒരു കുറവും വരാതെ ലഭിച്ചാലും   19822.22  ദശലക്ഷം യൂണിറ്റെ ആവുകയുള്ളൂ.      ഈ വര്‍ഷത്തെ ഡിമാണ്ടായിവരുന്ന 20534.9  ദശലക്ഷം യൂണിറ്റിന്റെ ആവശ്യം നിറവേറ്റാന്‍ ഇത് മതിയാകില്ല. കഴിഞ്ഞ ഒരു വര്‍ഷക്കാലം പലപ്പോഴും കേന്ദ്രവിഹിതം പകുതിയിലും താഴെയാണ് നല്‍കിയത്. 22  ദശലക്ഷം യൂണിറ്റില്‍ നിന്നും പത്ത്‌ ദശലക്ഷം യൂണിറ്റ്‌ ആയിട്ടാണ് കുറച്ചത്. ഇന്ത്യയിലെ ആകെ സ്ഥിതി നോക്കിയാല്‍ ഇതെപ്പോഴും സംഭവിക്കാവുന്ന കാര്യമാണ്. കേരളത്തോട് എല്ലാ കാര്യത്തിലുമെന്നത് പോലെ വൈദ്യുതി കാര്യത്തിലും ചിറ്റമ്മ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.      കഴിഞ്ഞ കാലത്ത്കേന്ദ്രഗവണ്‍മെന്റും യു.ഡി.എഫ്. ഗവണ്‍മേന്റുകളും കേരളത്തിലെ വൈദ്യുതി ഉത്പാതന മേഖലയെ അവഗണിച്ചത് മൂലമാണ് ഇത്തരം ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍  സംസ്ഥാനത്തിന് ഇടവരുത്തിയത്.  1980  കളിലെ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ആവശ്യപ്പെട്ട വൈദ്യുത പദ്ധതികള്‍ കേന്ദ്രം നിഷേധിച്ചു. 1991-96   ല്‍  യു.ഡി.എഫ്.ഗവണ്‍ മെന്റ്  17.5  മെഗാവാട്ട് മാത്രമാണ് പുതുതായി കൂട്ടി ച്ചേര്‍ ത്തത്. 2001-06  ല്‍ 22.5   മെഗാവാട്ടും.      1996-2001   ലെ എല്‍.ഡി.എഫ്.ഗവണ്‍മെന്റിന്റെ കാലത്ത്  1087  മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ത്തതാണ് ഇതുവരെ പിടിച്ച് നില്‍ക്കാന്‍ കേരളത്തെ സഹായിച്ച ഒരു കാര്യം. രണ്ടാമത്തെ കാര്യം   2006  ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് മുന്‍ എല്‍.ഡി.എഫ്.ഗവണ്‍മെന്റിനെപ്പോലെതന്നെ കഴിയുന്നത്ര വേഗത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കാറ്റില്‍ നിന്നുള്ള വൈദ്യുതി 29.5  ദശലക്ഷം യൂണിറ്റിന്‍റെയും ജല വൈദ്യുതി  75  ദശലക്ഷം യൂണിറ്റിന്‍റെയും  ഡൈയ് വേര്‍ഷന്‍  പദ്ധതികള്‍ വഴി  94  ദശലക്ഷം    യൂണിറ്റിന്‍റെയും പദ്ധതികള്‍ കൂട്ടിചേര്‍ത്ത് കഴിഞ്ഞു. ഈ മാസം തന്നെ  240   ദശലക്ഷം  യൂണിറ്റ്‌ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കുറ്റ്യാടി അഡീഷണല്‍    എക്സ്റെന്‍ഷന്‍ പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങും. 153.9  ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പള്ളിവാസല്‍ എക്സ്റെന്‍ഷന്‍ പദ്ധതി ഈ ഗവണ്‍ മെന്റ് വന്നതിന് ശേഷം പണി ആരംഭിച്ചു.     2012 നകം പൂര്‍ത്തീകരിക്കണമെന്ന്   ഉദ്ദേശിച്ചിരുന്നത് അതിരപ്പിള്ളി, തോട്ടിയാര്‍, മാങ്കുളം, അച്ചന്‍കോവില്‍, ചിന്നാര്‍, ചെങ്കുളം ഒഗ്മേന്റെഷന്‍ എന്നീ പദ്ധതികളാണ്. ഇവയില്‍ നിന്നെല്ലാമായി  657.71  ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ലഭിക്കും. ഈ ആറ് പദ്ധതികളില്‍ ഏറ്റവും വലുതും വേഗം തീര്‍ക്കാവുന്നതുമായ ഒന്നാണ് അതിരപ്പിള്ളി പദ്ധതി. പരിസ്ഥിതി പ്രശ്നം പറഞ്ഞ് വര്‍ഷങ്ങളായി അത് തടയാനുള്ള ശ്രമമാണ് ചില സാമൂഹിക സംഘടനകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പലരും ഉന്നയിച്ച ആശങ്കകള്‍ പരിശോധിച്ച് അത് പരിഹരിച്ച് പണി നടത്തുന്നതിന് മൂന്ന് പ്രാവശ്യം (1998,2005,2007)  കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയതാണ്. 2007  ല്‍ ശ്രീ. ജയറാം രമേഷ് മന്ത്രി ആയിരിക്കുമ്പോള്‍ തന്നെ ആണ് അനുമതി നല്‍കിയത്. അദ്ദേഹം തന്നെയാണ് ഇപ്പോള്‍ അനുമതി നിഷേധിക്കുമെന്ന് ഇപ്പോള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥന്മാര്‍ അടക്കം ആവശ്യപ്പെട്ടത് കൊണ്ടാണ് പദ്ധതിയുടെ അനുവാദം പിന്‍വലിക്കുന്നതിനുള്ള നിലപാട് എടുത്തിട്ടുള്ളത് എന്നാണു കേന്ദ്രമന്ത്രി പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേര്പറഞ്ഞ്കൊണ്ട് മുന്‍പ് സൈലന്റ്വാലിയും അതിന് പകരമായി അനുവദിക്കാമെന്ന് പറഞ്ഞ പൂയംകുട്ടിയുമെല്ലാം നിഷേധിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇതേ വാദക്കാര്‍ തന്നെ തൃക്കരിപ്പൂരില്‍ കല്‍ക്കരിയെ അടിസ്ഥാനപ്പെടുത്തിയ  തെര്‍മല്‍ സ്റ്റെഷനെയും പെരിങ്ങോം എന്ന സ്ഥലത്ത് ആണവനിലയം വരുന്നതിനെയും എല്ലാം എതിര്‍ത്തത്. ഇപ്പോള്‍ ചീമേനിയില്‍ താപനിലയം വരുന്നതിനെയും അവരെല്ലാം എതിര്‍ക്കുകയാണ്.         കേരള ഗവണ്‍മെന്റ്   500  മേഗവാടിന്റെ ജല വൈദ്യുത പദ്ധതികളും  100  മെഗാവാട്ടിന്റെ കാറ്റിനെ അടിസ്ഥാന പ്പെടുത്തിയ പദ്ധതികളും  1000     മെഗാവാട്ട് വീതം ശേഷിയുള്ള  രണ്ട് ഗ്യാസ് ബെയ്സ്ഡ് പവ്വര്‍ സ്റ്റേഷനും കല്‍ക്കരിയെ അടിസ്ഥാനപ്പെടുത്തിയുള്ള     2400   മെഗാവാട്ട് ശേഷിയുള്ള സൂപ്പര്‍ പവ്വര്‍ സ്റ്റേഷനും ഒറീസ്സയിലെ കല്‍ക്കരി മുഖത്ത്  1000   മെഗാവാട്ടിന്റെ പദ്ധതിയും പണികഴിപ്പിക്കണമെന്നാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ കായംകുളം നിലയതിന്റ്റെ ശേഷി എല്‍.എന്‍.ജി.ടെര്‍മിനല്‍ പൂര്‍ത്തീകരിക്കുന്നതോട്കൂടി 1950     മെഗാവാട്ടായി ഉയര്‍ത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടംകുളത്ത് പണിപൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന   2000   മെഗാവാട്ടിന്റെ ആണവനിലയത്തില്‍ നിന്നും    260   മെഗാവാട്ട്  നമുക്ക് ലഭിക്കും. സതേണ്‍ റീജിയണിലെ മറ്റ് കേന്ദ്രപദ്ധതികളില്‍ നിന്നും   70 മെഗാവാട്ട് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം വളരെവേഗത്തില്‍ പണികഴിപ്പിച്ച് പ്രവൃത്തിപഥത്തില്‍ കൊണ്ട് വന്നാല്‍  മാത്രമേ കേരളത്തിന്റെ വളര്‍ന്നുവരുന്ന ആവശ്യം നിറവേറ്റാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ നമ്മള്‍ അത്യാവശ്യംവരുമ്പോള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും    11.50   രൂപ വരെ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുന്നുണ്ട്. കേരളത്തിലെ ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതിയുടെ വില ഇപ്പോള്‍ ശരാശരി മൂന്ന് പൈസ മാത്രം ആണെന്ന് ജലവൈദ്യുതപദ്ധതിയെ തടയാന്‍ ശ്രമിക്കുന്നവര്‍ കാണുന്നില്ല. പദ്ധതികളെ തടസ്സപ്പെടുതുന്നതുപോലെതന്നെ അന്യസംസ്ഥാനത്ത് നിന്ന് വൈദ്യുതികൊണ്ട് വരുന്നതിനു ആവശ്യമായ പ്രസരണലൈനുകള്‍ പണികഴിപ്പിക്കുന്നതിനെയും തടസ്സപ്പെടുത്തുന്നുണ്ട്. ഇതും കേരളത്തിന്റ്റെ താത്പര്യത്തിന് എതിരാണെന്ന കാര്യം ബന്ധപ്പെട്ട എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.         വൈദ്യുതി പ്രസരണ - വിതരണ രംഗത്ത് അനുഷ്ടിക്കേണ്ട ശരിയായ സാങ്കേതിക നിലപാടുകള്‍ സ്വീകരിക്കാത്തതിന്റെയും  പല തരത്തിലുള്ള തിരിമറികള്‍ നടത്തുന്നതിന്റെയും ഫലമായി കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ   30%   ല്‍ ഏറെ വരെ നഷ്ട പ്പെട്ടുകൊണ്ടിരിക്കു കയായിരുന്നു. ഈ ഗവണ്‍മെന്റ്  വന്നതിന് ശേഷം പ്രസരണ വിതരണ ശൃംഖല മെച്ച പ്പെടുതിയതിന്റെ ഫലമായി നഷ്ടത്തിന്റെ തോത്  18%   ആയി കുറഞ്ഞു. ഇതിനകം തന്നെ  71 സബ്സ്റെഷനുകള്‍,   8500  കി.മീറ്റര്‍  11  കെ.വി.ലൈനുകള്‍,  12100    ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ പുതുതായി കൂട്ടി ചേര്‍ ത്തിട്ടുണ്ട്. ആദ്യം     10  ലക്ഷം സി.എഫ്.ലാമ്പുകളും ഇപ്പോള്‍ ഒന്നരക്കോടി സി.എഫ്.ലാമ്പുകളും വിതരണം ചെയ്തു. യഥാസമയം പ്രീ - മണ്‍സൂണ്‍ മെയിന്‍ ടാനന്‍സും പ്രിവന്റീവ് മെയിന്‍റ്റനന്സും കൃത്യമായി നടത്തുന്നു. ഇതിന്റെയൊക്കെ ഫലമായി മറ്റ് പ്രകൃതി ക്ഷോഭ ങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ മെച്ചപ്പെട്ട വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതിനു പുറമേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടി വൈദ്യുതി നഷ്ടം    3 ശതമാനം കൂടി കുറച്ചു കൊണ്ട് വരാനുള്ള നടപടികളാണ് എടുത്തു കൊണ്ടിരിക്കുന്നത്.         തികഞ്ഞ പരിസ്ഥിതി ബോധമുള്ള ഒരു സര്‍ക്കാരാണ് ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നതിനാല്‍ തന്നെ  പരിസ്ഥിതിക്ക് ഏറ്റവും കുറച്ചു മാത്രമേ  നഷ്ടം ഉണ്ടാക്കുകയുള്ളൂ എന്നതില്‍ സംശയമില്ല.  കേരളത്തിന്റെ ഭാവി വികസനവും ഊര്‍ജ ആവശ്യങ്ങളും കണക്കിലെടുത്ത് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന കേരള ഗവണ്‍ മെന്റിനെയും വൈദ്യുതി ബോര്‍ഡിനെയും ഒരു മനസ്സോടെ പിന്തുണയ്ക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. 

Tuesday, May 18, 2010

തെക്കന്‍ തീരദേശജാഥ പ്രയാണം തുടരുന്നു

പൊതുജനങ്ങളില്‍ നിന്നും ബഹുജനസംഘടനകളില്‍  നിന്നും ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്  വൈദ്യുതി ജീവനക്കാരുടെ തെക്കന്‍ തീരദേശജാഥ പ്രയാണം തുടരുന്നു. വിവിധ സ്വീകരണ സ്ഥലങ്ങളിലെ ദൃശ്യങ്ങളിലൂടെ.



Monday, May 17, 2010

തീരദേശ ജാഥ മന്ത്രി സ: പി.കെ.ഗുരുദാസന്‍ ഉത്ഘാടനം ചെയ്തു.

      
   ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്ക് അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടു കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തുന്ന തീരദേശ ജാഥ കരുനാഗപ്പള്ളിയില്‍ മന്ത്രി                           സ:പി.കെ.ഗുരുദാസന്‍ ഉത്ഘാടനം ചെയ്തു. സ.പി.ആര്‍.വസന്തന്‍, സ.സദാശിവന്‍, സ.വി.വി.ശശീന്ദ്രന്‍, ജാഥാ ക്യാപ്ടന്‍ സ.വി.എസ്.അജിത്‌ എന്നിവര്‍ സംസാരിച്ചു.




Thursday, May 6, 2010

വൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി ഒന്നിച്ചണിചേരുക.

"വൈദ്യുത പദ്ധതികള്‍ തടഞ്ഞാല്‍ കേരളം ഇരുട്ടിലാകും. 
വൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി ഒന്നിച്ചണിചേരുക."
സംസ്ഥാന വാഹന പ്രചരണ ജാഥ
2010  മേയ്  17  മുതല്‍  25വരെ 

-------------------------------------------------------------------------------------------------------------
        കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.റ്റി.യു ) ന്റെ നേതൃത്വത്തില്‍ അതിരപ്പള്ളി പദ്ധതി തടയരുത്, നാടിനെ രക്ഷിക്കാന്‍ പദ്ധതികള്‍ക്കായി അണിനിരക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് മേയ്  17  മുതല്‍  25വരെ കേരളത്തിലുടനീളം നാല് ജാഥകള്‍ പ്രയാണം നടത്തുകയാണ്. മേയ്  17  ന് വൈകുന്നേരം 5 മണിക്ക് തെക്കന്‍ തീരദേശ ജാഥ കരുനാഗപ്പള്ളിയില്‍ ബഹു: തൊഴില്‍ എക്സൈസ് മന്ത്രിയും സി.ഐ.റ്റി.യു അഖിലേന്ത്യാ വൈസ് പ്രസിടന്റുമായ സ:പി.കെ.ഗുരുദാസനും തെക്കന്‍ മലയോര ജാഥ പത്തനംതിട്ടയില്‍ സി.ഐ.റ്റി.യു അഖിലേന്ത്യാ വൈസ് പ്രസിടന്റ്റ് സ:ജെ.മെഴ്സിക്കുട്ടിയമ്മയും ഉത്ഘാടനം നിര്‍വഹിക്കും. ഈ രണ്ട് ജാഥകള്‍ കൊല്ലം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ താഴെ പറയുന്ന പ്രകാരം പര്യടനം നടത്തുന്നതാണ്.
                            തെക്കന്‍ തീരദേശ ജാഥ.(18.05.2010)


ഓച്ചിറ - 9 AM,  മണപ്പള്ളി   - 10 AM,   ചക്കുവള്ളി -10.30 AM,  ശാസ്താംകോട്ട -11AM,    തേവലക്കര -11.30 AM, ചവറ -12 noon, കാവനാട് -12.30 PM, കൊല്ലംപവര്‍ഹൌസ് -1 PM, അഞ്ചാലുംമൂട് 3.PM, പെരിനാട് -3.30 PM,  മൂന്നാംകുറ്റി 4.PM,   കുണ്ടറ -4.30 PM, എഴുകോണ്‍ -5 PM,  പുത്തൂര്‍  -5.30 PM (സമാപനം )
20.05.2010
പാരിപ്പള്ളി -12.30 PM,  പരവൂര്‍ -1.PM,  ചാത്തന്നൂര്‍ -3.PM,   കൊട്ടിയം -3.30 PM,                  കണ്ണനല്ലൂര്‍ - 4.PM,  വെളിയം -4.30 PM,  കൊട്ടാരക്കര -5.PM (സമാപനം) 
തെക്കന്‍ മലയോര ജാഥ (18.05.2010) 
പത്തനാപുരം  - 3.PM, പുനലൂര്‍ -3.30 PM,    കുന്നിക്കോട് - 4.PM,   ചെങ്ങമനാട് -4.30 PM, വാളകം - 5 PM,  അഞ്ചല്‍ - 5.30 PM (സമാപനം) 
19.05.2010
      ചിതറ - 4.30 PM  (സമാപനം )
  തെക്കന്‍ തീരദേശ ജാഥ ഉത്ഘാടനത്തോട് 
  അനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം 
  സ:പി.ആര്‍.വസന്തന്‍ ഉത്ഘാടനം ചെയ്യുന്നു.      
-----------------------------------------------------












26.05.2010  ന് വൈദ്യുതി തൊഴിലാളികളുടെ കൂട്ടധര്‍ണ
              തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ 
സ:പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുന്നു
സഖാക്കള്‍ : എം.എം.ലോറന്‍സ് , കെ.എന്‍.രവീന്ദ്രനാഥ്, എ.കെ.ബാലന്‍, കെ.ഓ.ഹബീബ് തുടങ്ങിയവര്‍ സംസാരിക്കുന്നു.

Saturday, May 1, 2010

കരുനാഗപ്പള്ളിയില്‍ മേയ്ദിന റാലി നടത്തി

            
              ജോലി സമയം എട്ട് മണിക്കൂര്‍ ആയി ക്രമപ്പെടുത്തുന്നതിനായി    1886 മേയ് മാസത്തില്‍ ചിക്കാഗോയില്‍ നടത്തിയ തൊഴിലാളി പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ നടത്തിയ സംയുക്ത  മേയ് ദിന റാലിയില്‍ കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരും അണിചേര്‍ന്നു.        

Sunday, April 25, 2010

വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടന



         കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അധികം താമസിയാതെ പുന:സംഘടിപ്പിക്കപ്പെടുകയാണ് . പൊതു മേഖലയില്‍ ഉള്ള ഒരു കമ്പനി എന്ന നിലയില്‍ ആയിരിക്കും തുടര്‍ന്ന് പ്രവര്‍ത്തിക്കുക. ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് ഖടകങ്ങള്‍ കമ്പനിക്കു ഉണ്ടാകും.
           ബോര്‍ഡിനെ പിരിച്ചു വിട്ട് കമ്പനികളാക്കാന്‍  വ്രതം എടുത്ത ഒരു സര്‍ക്കാര്‍ അല്ല ഇവിടെ ഭരണത്തില്‍ ഉള്ളത്.വൈദ്യുതി ബോര്‍ഡുകളെ പിരിച്ചു വിട്ട് കമ്പനിവല്ക്കരിക്കാന്‍ നിര്‍ദേശിക്കുന്ന വൈദ്യുതി നിയമം  2003,ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കി എടുത്തത്‌ കോണ്ഗ്രസ് പിന്തുണച്ചത്‌ കൊണ്ടാണ്. 2004 ജൂണ്‍ ഒന്‍പതിന് മുന്‍പ് എല്ലാ വൈദ്യുതി ബോര്‍ഡുകളും പുന:സംഘടിപ്പിക്കണം എന്നതായിരുന്നു നിയമത്തിലെ ഒരു വ്യവസ്ഥ. എന്നാല്‍ യു.പി.എ സര്‍ക്കാരിനെ ഇടതു മുന്നണി പിന്തുണച്ച കാലത്തോളം കേരളത്തിലെ വൈദ്യുതി ബോര്‍ഡിനെ അങ്ങനെ തന്നെ നില നിര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായി. 2008 ആഗസ്തില്‍ ആണവ കരാര്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ഇടതു പക്ഷം പിന്തുണ പിന്‍വലിക്കുകയും തുടര്‍ന്ന് 2008 സെപ്റ്റംബര്‍ 23 ന് ശേഷം കെ.എസ്.ഇ.ബിയ്ക്ക് കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും നാല് കമ്പനികള്‍ - ചുരുങ്ങിയത് രണ്ട് കമ്പനികളെങ്കിലും -  ആക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ്‌ കേരള സര്‍ക്കാര്‍ കെ.എസ്.ഇ.ബിയുടെ ആസ്തി ബാധ്യതകള്‍ ഏറ്റെടുത്തതും പുന:സംഘടനാ നടപടികള്‍ ആരംഭിച്ചതും.
വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്  
           കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈദ്യുതി ബോര്‍ഡിനെ പൊതു മേഖലയില്‍ ഒറ്റ സ്ഥാപനമായി നില നിര്‍ത്തണം എന്നാണു എക്കാലവും നിലപാട് എടുത്തിട്ടുള്ളത്. അതിനായുള്ള പ്രക്ഷോഭങ്ങള്‍ 2000 മുതല്‍ ഒറ്റയ്ക്കും സംയുക്തമായും നടത്തി വരുകയാണ്. എന്നാല്‍ രാജ്യത്തെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തിലെ നിയമം നടപ്പിലാക്കുന്നതിനു    നിര്‍ബന്ധിതമാകുമ്പോള്‍ തന്നെ നാട്ടിലെ ജനങ്ങളുടെയും സ്ഥാപനത്തിലെ തൊഴിലാളികളുടെയും താത്പര്യം കൂടി പരിഗണിച്ചുകൊണ്ട്‌ തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കുന്നു. അതിനെ പിന്തുണയ്ക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വൈദ്യുതി നിയമം 2003 രാജ്യത്തെ ജനങ്ങള്‍ക്കും ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ താത്പര്യങ്ങള്‍ക്കും എതിരാണ് എന്നും ഈ നിയമത്തിനെ രാജ്യ താത്പര്യത്തിന് അനുസരിച്ച് പുന:പരിശോധിച്ചാല്‍ മാത്രമേ വൈദ്യുതി മേഖല പൊതു മേഖലയില്‍ നില നില്‍ക്കുകയുള്ളൂ എന്നും തിരിച്ചറിവുള്ള എല്ലാവരും തന്നെ ഈ നിയമത്തിനും നയത്തിനും എതിരെയുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രക്ഷോഭണങ്ങളില്‍  അണിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.